പട്ടയവിതരണത്തിൽ പുതുചരിത്രം
പട്ടയവിതരണത്തിൽ പുതുചരിത്രം
Sunday, February 18, 2018 1:53 AM IST
കട്ടപ്പന: അന്യഗ്രഹ ജീവികളെപോലെ ഇടുക്കിയിലെ കുടിയേറ്റ കർഷകരെ വേറിട്ടുകണ്ടിരുന്ന കാലത്തിനു അന്ത്യം. കേരളത്തിന്‍റെ ഭൂമിപതിവു നിയമപ്രകാരം ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ കൈവശ ഭൂമിക്കു പട്ടയം ലഭിച്ചു.

ഇന്നലെ ഇരട്ടയാറിൽ നടന്ന പട്ടയ മേളയിലാണ് കേരളത്തിലെ അടിസ്ഥാന ഭൂമിപതിവു നിയമമായ 1963 ലാൻഡ് അസൈൻമെന്‍റ് റൂൾ അനുസരിച്ച് (ചട്ടം - 1964) 48 വർഷത്തിനുശേഷം കർഷകരുടെ കൈവശഭൂമിക്കു പട്ടയം ലഭിച്ചത്. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്തും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പത്തുചങ്ങല പ്രദേശത്തുമാണ് 1963-ലെ റൂൾ അനുസരിച്ച് പട്ടയം ലഭിച്ചത്.

1958-ലാണ് ഹൈറേഞ്ചിൽ ആദ്യമായി കുടിയേറ്റ കർഷകരുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നത്. അന്ന് റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ രാജാക്കാട് ഗവ. എൽപി സ്കൂളിൽ നടത്തിയ പട്ടയമേളയിൽ ആദ്യമായി കൈവശഭൂമിക്കു പട്ടയം നൽകി. നിയമസഭയിൽ കോണ്‍ഗ്രസ് എംഎൽഎ ടി.എ. തൊമ്മന്‍റെ ചോദ്യത്തിനു മറുപടിയായി ഉടുന്പൻചോലയിലെ കുടിയേറ്റ കർഷകർക്കു പട്ടയം നൽകുമെന്ന് റവന്യുമന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ പ്രഖ്യാപിച്ചു. അതിന്‍റെ പതിനഞ്ചാംനാൾ രാജാക്കാട് ഗവ. എൽപി സ്കൂളിൽ പട്ടയം വിതരണം നടന്നു.

പിന്നീട് സർക്കാർ മാറി, ഭൂമി പതിവുനിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നു. 1969-ൽ ഉടുന്പൻചോല എംഎൽഎ ആയിരുന്ന കെ.ടി. ജേക്കബ് (ജേക്കബ് ആശാൻ) റവന്യു മന്ത്രിയായിരുന്നപ്പോൾ ഉടുന്പൻചോലയിലെ കർഷകർക്കു പട്ടയം ലഭിച്ചു. ലാൻഡ് അസൈൻമെന്‍റു കമ്മിറ്റി കൂടിയാണ് അന്നു പട്ടയത്തിനു ശിപാർശ ചെയ്തിരുന്നത്. ഉടുന്പൻചോല ലാൻഡ് അസൈൻമെന്‍റു കമ്മിറ്റിയൽ കെ.കെ. ദേവസ്യ (കട്ടപ്പന), ടി.ജി. പുരുഷേത്തമൻനായർ (അണക്കര), വി.ടി. സെബാസ്റ്റ്യൻ (കട്ടപ്പന) എന്നിവർ അംഗങ്ങളായിരുന്നു.


1970 വരെ അടിസ്ഥാന ഭൂമി പതിവു നിയമപ്രകാരം ജില്ലയിലെ കർഷകരുടെ കൈവശ ഭൂമിക്കു പട്ടയം ലഭിച്ചിരുന്നു.1970-നുശേഷം ഈ നിയമനുസരിച്ച് കൈവശഭൂമിക്കു പട്ടയം ലഭിക്കുന്നത് ആദ്യമാണ്. 1980-ൽ നിലവിൽവന്ന കേന്ദ്ര വനനിയമത്തിന്‍റെ പേരിൽ ഹൈറേഞ്ചിലെ കർഷകരുടെ കൈവശഭൂമിക്കുള്ള പട്ടയം നിരോധിച്ചിരുന്നു.

ഇതു മറികടക്കാനാണ് റവന്യുമന്ത്രിയായിരുന്ന കെ.എം. മാണി 1993-ൽ പ്രത്യേക നിയമം കൊണ്ടുവന്നത്. ഇതിനെതിരേ ഒരു പരിസ്ഥിതി സംഘടന കോടതിയെ സമീപിച്ചു പട്ടയ നടപടികൾ തടഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഇടപെടലിനെതുടർന്ന് സുപ്രീംകോടതിയിൽ കേസു നടത്തി 2009 ഫെബ്രുവരിയിൽ പട്ടയം നൽകുന്നതിനു അനുമതി വാങ്ങി.

കെ.എസ്. ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.