കേരളത്തിൽ പോലീസിനെതിരെ ഉയരുന്ന പരാതികൾ ഒറ്റപ്പെട്ടത്: എം.എ. ബേബി
Saturday, September 13, 2025 11:21 PM IST
തിരുവനന്തപുരം: . കേരളത്തിൽ പൊലീസിനെതിരെ ഉയരുന്ന പരാതികൾ ഒറ്റപ്പെട്ടതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇടതുപക്ഷ സർക്കാരിന്‍റെ നയത്തിന് വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ കൈകാര്യം ചെയ്യാൻ പ്രാപ്തനായ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ബേബി പറഞ്ഞു.

ദൗർഭാഗ്യകരമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം പക്ഷെ പോലീസിനെ സിപിഎം അല്ല നിയമിച്ചതെന്നും അത് ഒരു സ്ഥിരും സംവിധാനമാണെന്നും പറഞ്ഞു. ഡൽഹിയിൽ വച്ച് മാധ്യമങ്ങളോട് പ്രതിക്കുകയായിരുന്നു ബേബി.

രാജ്യ വ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. റഫറി ടീമിന് വേണ്ടി കളിക്കുന്ന പോലെയാണ് ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അപകടകരമായ സാഹചര്യമാണെന്നും, ഇന്ത്യ സഖ്യം ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.




">