ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായി നടത്തുന്ന തെരച്ചിൽ നാവിക സേന അവസാനിപ്പിക്കുന്നു. ഷിരൂരിൽ നിന്ന് മടങ്ങുകയാണെന്ന് നാവിക സേന അറിയിച്ചു.
ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ പറഞ്ഞു. നിലവിൽ നാവികസേനയുടെ കോ-ഓർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിംഗ് കമ്പനിക്ക് നൽകി.
ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി. എന്നാൽ ഗംഗാവലിപ്പുഴയില്‍ നടത്തിയ തെരച്ചിലിൽ ഇന്നും അര്ജുന് ഓടിച്ചിരുന്ന ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങള്‍ കണ്ടെത്തി.
ടാങ്കറിന്റെ മഡ് ഗാര്‍ഡാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ ലോറിയുടെ ബമ്പറിന്റെ ഭാഗം കണ്ടെത്തിയിരുന്നു.