പ്രതിഷേധം ഫലം കണ്ടു; കല്ലടിക്കോട് പാതയോരത്തെ മരം മുറിച്ചുനീക്കി
Wednesday, July 3, 2024 12:41 AM IST
കല്ലടിക്കോട്‌: വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന ദേശീയപാതയോരത്തെ മരം മുറിച്ചുനീക്കി. കല്ലടിക്കോട്‌ ദീപ കവലയ്ക്കുസമീപം ദ്രവിച്ചുവീഴാറായ മരമാണ് മുറിച്ചത്.

നിർത്തിയിടുന്ന വാഹനത്തിന്‍റെ മുകളിലേയ്ക്കു ചാഞ്ഞു കിടന്നിരുന്ന മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട്‌ ടാക്സി ഡ്രൈവർമാരും കടക്കാരും സന്നദ്ധ പ്രവർത്തകരും കളക്ടർക്കും കരിമ്പ പഞ്ചായത്തിനും പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച അധികാരികൾ മരം മുറിച്ചുനീക്കാൻ ഉത്തരവിടുകയായിരുന്നു.

കനത്ത മഴയും കാറ്റുമുണ്ടാകുമ്പോൾ മരത്തിന്‍റെ കൊമ്പുകൾ നടുറോഡിലേയ്ക്കും വാഹങ്ങളുടെ മുകളിലേയ്ക്കും താഴ്‌ന്നുവരുന്നത്‌ പതിവായിരുന്നു. മരം വെട്ടിമാറ്റിയതോടെ വൻ ദുരന്തമാണ് ഒഴിവായത്‌.

തച്ചമ്പാറ മുതൽ മുണ്ടൂർ വരെയുള്ള ഭാഗത്ത്‌ മറിഞ്ഞു വീഴാറായ 21 മരങ്ങളാണുള്ളത്‌. ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട്‌ ഇവയും മുറിക്കണമെന്ന ആവശ്യം ശക്തമാണ്.