പൊതുഗതാഗതത്തിനു പുതിയ മുഖം നൽകിയ കെഎംഎസ് കൊച്ചേട്ടന് വിട
Monday, July 18, 2022 1:37 PM IST
ജിബിൻ കുര്യൻ

കോട്ടയം: പാലാ-പൊൻകുന്നം റൂട്ടിലെ ജനജീവിതം എന്നാൽ അതു കെഎംഎസ് ബസിനോടും അതിന്‍റെ ഉടമ കെ.ടി. മാത്യു എന്ന കെഎംഎസ് കൊച്ചേട്ടനോടും ചേർന്നുനിൽക്കുന്നതായിരുന്നു. പാലായിൽനിന്ന് ഇടമറ്റവും ഭരണങ്ങാനവും പിണ്ണാക്കനാടും ചേറ്റുതോടും ചെങ്ങളവും നായിപ്ലാവുമെല്ലാം ചുറ്റിക്കറങ്ങുന്ന കെഎംഎസ് സർവീസുകൾ.

സ്വാതന്ത്ര്യം കിട്ടി കേവലം രണ്ടുമൂന്നു വർഷങ്ങൾ കഴിയുന്പോഴേക്കും മീനച്ചിൽ താലൂക്കിൽ പൊതുഗതാഗതത്തിനു പുതിയ മുഖമായി പാലാ -പൊൻകുന്നം റൂട്ടിൽ കെഎംഎസ് ബസ് ഓടിത്തുടങ്ങി. പൊതുഗതാഗതത്തിന് യാതൊരു പ്രാധാന്യവുമില്ലാതിരുന്ന അക്കാലത്ത് അതിന്‍റെ പ്രസക്തി എന്താണെന്നു ജനത്തെ ബോധ്യപ്പെടുത്തിയായിരുന്നു കെഎംഎസിന്‍റെ പ്രയാണം.



10 വർഷം മുന്പുവരെ പുലർച്ചെ 5.30 മുതൽ രാത്രി 8.50 വരെ ഈ റൂട്ടിൽ അര മണിക്കൂർ കാത്തുനിന്നാൽ ഒരു കെഎംഎസ് ബസ് അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നത് കാണാമായിരുന്നു.

പൈക ക്രംബ് ജംഗ്ഷനിലാണു കൊച്ചേട്ടന്‍റെ കളപ്പുരയ്ക്കൽ വീട്. കന്പനിക്ക് ഓഫീസുണ്ടെങ്കിലും കൊച്ചേട്ടന്‍റെ ഓഫീസ്’ വീടിന്‍റെ വരാന്തയാണ്. വരാന്തയിലിരിക്കുന്പോൾതന്നെ ബസുകൾ റോഡിലൂടെ പോകുന്നത് കാണാം.



ആ ഇരുപ്പിൽത്തന്നെ ബസിൽ തിരക്കുണ്ടോയെന്നും ആളില്ലേയെന്നുമൊക്കെ കൊച്ചേട്ടന് അറിയാം. ബസ് സമയം തെറ്റിയാണ് വരുന്നതെങ്കിൽ കൊച്ചേട്ടന്‍റെ നിർദേശപ്രകാരം മാനേജർ റോഡിലിറങ്ങിനിന്നു ബസ് നിർത്തി കാര്യം തിരക്കും.

ബസിന് എന്തെങ്കിലും തകരാറുണ്ടെങ്കിൽ ശബ്ദം കേട്ടാൽ കൊച്ചേട്ടനത് തിരിച്ചറിയും. ബസ് തിരികെവരുന്പോൾ മാനേജർ വഴിയിൽനിന്നു ബസ് നിർത്തി നേരേ വീടിനോട് ചേർന്ന വർക് ഷോപ്പിലേക്കു കയറ്റും. പകരം സ്റ്റെപ്പിനിയായി ഇട്ടിരിക്കുന്ന ബസ് സർവീസ് തുടരും.



26 സർവീസ് ബസുകളും നാല് സ്റ്റെപ്പിനി ബസുകളുമാണുണ്ടായിരുന്നത്. മെറ്റാലിക് കളറിൽ ത്രിവർണ പതാകയുടെ ബോർഡർ ലൈനോടു കൂടിയായിരുന്നു കെഎംഎസിന്‍റെ എല്ലാ ബസുകളും.

ജില്ലയിലെ ആദ്യത്തെ എക്സ്പ്രക്സ് കാറ്റഗറിയുള്ള പെർമിറ്റും കെഎംഎസ് വകയാണ്. മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിൽനിന്നും എറണാകുളത്തിനായിരുന്നു സർവീസ്.



തുലാപ്പള്ളിയിൽനിന്നുള്ള എറണാകുളം ഫാസ്റ്റ് സർവീസും ആദ്യ ഫാസ്റ്റ് സർവീസിലൊന്നായിരുന്നു. പാലായിൽനിന്നു ഹൈറേഞ്ചിലേക്കുള്ള ആദ്യ സർവീസും കെഎംഎസിനു സ്വന്തം. കുമളി രാമക്കൽമേട് റൂട്ടിൽ കെഎംഎസ് സാബു എന്നപേരിലായിരുന്നു സർവീസ്.

കൂടാതെ എരുമേലിയുടെയും മുണ്ടക്കയത്തിന്‍റെയും ഗ്രാമീണ പ്രദേശങ്ങളായ എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, തുലാപ്പള്ളി, ചാത്തൻതറ, മുക്കൂട്ടുതറ, മണ്ണടിശാല, കോരുത്തോട്, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ പ്രദേശങ്ങളിലേക്കും പൊതുഗതാഗതം എത്തിച്ചത് കെഎംഎസ് ആയിരുന്നു. ചേനപ്പാടി, വിഴിക്കത്തോട്, പാലപ്ര പ്രദേശത്തേക്ക് ആദ്യനാളുകളിൽ മണ്ണു റോഡിലൂടെയും സർവീസുണ്ടായിരുന്നു.




സെന്‍റ് തോമസ് കോളജിലേക്കും അൽഫോൻസാ കോളജിലേക്കുമുള്ള വിദ്യാർഥികൾക്കായി രാവിലെയും വൈകുന്നേരവും സ്റ്റുഡന്‍റ്സ് ഓണ്‍ലി സർവീസുകളും കെഎംഎസിന്‍റെ പ്രത്യേകതയായിരുന്നു.

പൊതുഗതാഗതത്തിൽ മാത്രമല്ല പൈകയുടെ വികസനത്തിലും കെഎംഎസിനും സാരഥിയായ കൊച്ചേട്ടനും വലിയ സംഭാവനകൾ തന്നെയുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.