Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മണിപ്പുർ കത്തുന്പോൾ ഡൽഹി ഉറങ്ങുന്നു
Monday, June 19, 2023 2:44 AM IST
മണിപ്പുരിൽനിന്നു പ്രധാനമന്ത്രിയെ കാണാൻ ജൂൺ 10ന് ഡൽഹിയിലെത്തിയവർ ഇപ്പോഴും അവിടെ കാത്തിരിക്കുകയാണ്. ഒരു സംസ്ഥാനം കത്തിയെരിയുന്പോൾ ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് നടുക്കുന്ന കാര്യം. പ്രധാനമന്ത്രി ആഹ്വാനം ചെയ്താലുടനെ മണിപ്പുരിലെ കലാപം അവസാനിക്കുമോയെന്നതല്ല, അദ്ദേഹത്തിന്റെ നിശബ്ദത കലാപകാരികൾക്ക് തെറ്റായ സന്ദേശം കൊടുക്കില്ലേ എന്നതാണു ചോദ്യം.
ഒന്നരമാസമായിട്ടും അണയാത്ത കലാപത്തീയിൽ മണിപ്പുർ കത്തിയെരിയുകയാണ്. 120ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. 4,000ൽ ഏറെ വീടുകൾ ചാന്പലാക്കി. 50,000ൽ ഏറെ ആളുകൾ നാടും വീടുമുപേക്ഷിച്ചു പലായനം ചെയ്തു.
പതിനായിരങ്ങൾ അഭയാർഥി ക്യാന്പുകളിൽ കഴിയുന്നു. ഭക്ഷണസാധനങ്ങൾ പോലും എത്തിക്കാനാവാത്തവിധം ഹൈവേകൾ ഉൾപ്പെടെയുള്ള പാതകളിൽ ഗതാഗതം മുടങ്ങിയിരിക്കുന്നു. സംസ്ഥാനമൊട്ടാകെ ഇന്റർനെറ്റ് നിരോധനം. 11 ജില്ലകളിൽ നിരോധനാജ്ഞ. ഒരു സമാധാന ആഹ്വാനംപോലും ഇതെഴുതുവോളം പ്രധാനമന്ത്രി നടത്തിയിട്ടില്ല. സമാധാനത്തിനായി ഒരു സർവകക്ഷിയോഗവും വിളിച്ചു ചേർത്തിട്ടില്ല. മണിപ്പുരിൽനിന്ന് ഡൽഹിയിലെത്തിയ 10 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അവസരംപോലും പ്രധാനമന്ത്രി അനുവദിച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നത്? അസാധാരണവും അവിശ്വസനീയവുമായ ഭരണകൂട നടപടികളിൽ പകച്ചുനിൽക്കുകയാണ് രാജ്യം. മണിപ്പുർ കത്തുന്പോൾ ആദ്യം പൊള്ളലേൽക്കേണ്ട ഡൽഹി നിശബ്ദത പാലിക്കുകയാണെങ്കിൽ അതു രോഗലക്ഷണമാണ്.
മണിപ്പുരിൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഒരു നിമിഷം വൈകരുത്. മേയ് മൂന്നിനു കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹൈന്ദവർ കൂടുതലുള്ള മെയ്തെയ് വിഭാഗവും ക്രൈസ്തവർ കൂടുതലുള്ള കുക്കികളുമായിട്ടുള്ള പൂർവ വിദ്വേഷം കലാപമായി മാറിയതാണെന്നു ജനം കരുതി. പക്ഷേ, മണിക്കൂറുകൾക്കകം അതിന്റെ ദിശ മാറി. മെയ്തെയ് വിഭാഗക്കാർ കുക്കികളിലെ ക്രൈസ്തവരെ മാത്രമല്ല, സ്വന്തം വംശത്തിലെ ക്രൈസ്തവരെയും ആക്രമിച്ചു തുടങ്ങി. ഇംഫാലിലെ ക്രൈസ്തവ സ്ഥാപനങ്ങളെല്ലാം ചാന്പലാക്കി. ഇപ്പോഴിതാ മെയ്തെയ് വിഭാഗക്കാർ ബിജെപിക്കെതിരേയും തിരിഞ്ഞിരിക്കുന്നു.
ബിജെപി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വീടുകൾ കലാപകാരികൾ കത്തിച്ചുതുടങ്ങി. തങ്ങൾ ഉദ്ദേശിച്ച രീതിയിൽ കുക്കികളെ ഉന്മൂലനം ചെയ്യാൻ സർക്കാർ സഹായിക്കുന്നില്ലെന്നാണ് മെയ്തെയ് സംഘടനകളുടെ പരാതി. കുക്കികൾക്കെതിരേയും ക്രൈസ്തവർക്കെതിരേയും ആരോപണങ്ങൾ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ബിരേൻ സിംഗും സംഘപരിവാറും മെയ്തെയ്കളിൽനിന്നു തന്നെ തിരിച്ചടി നേരിടുകയാണ്. ഇനിയെങ്കിലും കേന്ദ്രം ഇടപെടുമോയെന്നാണ് അറിയേണ്ടത്.
മെയ്തെയ് വംശജനായ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ കുക്കി വിരുദ്ധ പ്രസ്താവനകൾ പലതും എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു. കുക്കികൾ കറുപ്പുകൃഷിക്കാരും വിതരണക്കാരുമാണെന്നും അവർ വിദേശ കൈയേറ്റക്കാരെ മലനിരകളിൽ പാർപ്പിക്കുകയാണെന്നുമൊക്കെ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. മണിപ്പുർ മാത്രമല്ല, മിസോറാമും നാഗാലാൻഡും അരുണാചൽ പ്രദേശും മ്യാൻമാറുമായി അതിർത്തി പങ്കിടുന്നുണ്ട്.
മ്യാൻമാറിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ആയിരങ്ങൾ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. അവർക്കുവേണ്ടി മണിപ്പുർ സർക്കാർതന്നെ അഭയാർഥി ക്യാന്പുകൾ തുറന്നിട്ടുമുണ്ട്. മെയ്തെയ് തീവ്രസംഘടനകൾ പോലീസ് സ്റ്റേഷനുകളും ആയുധപ്പുരകളും തുടർച്ചയായി കൊള്ളയടിക്കുന്നതുപോലും തടയാൻ കഴിയാത്ത ബിരേൻ സിംഗിന്റെ ബിജെപി സർക്കാരിന് അതിർത്തിയിലെ നുഴഞ്ഞകയറ്റ പ്രശ്നം പരിഹരിക്കാനാകുമോ എന്നതു മറ്റൊരു ചോദ്യമാണ്. കലാപത്തിനു തൊട്ടു മുന്‍പ് സർക്കാരിന്റെ ആഹ്വാനത്തെ തുടർന്ന് കുക്കി ലിബറേഷൻ ആർമി ആയുധങ്ങൾ വച്ചു കീഴടങ്ങി. പക്ഷേ, മെയ്തെയ്കൾ കലാപത്തിന്റെ തുടക്കത്തിൽ ഇംഫാലിനടുത്തുള്ള പാങെ പോലീസ് ട്രെയിനിംഗ് കോളജിൽനിന്ന് ആയുധങ്ങൾ കവർന്നു.
മേയ് 28നും അവർ പോലീസ് സ്റ്റേഷനുകളിൽനിന്നു തോക്കുകളും തിരകളും കവർന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഇംഫാൽ വെസ്റ്റ് ജില്ലയിൽ മെയ്തെയ് സംഘടനകൾ പോലീസിന്റെ ആയുധപ്പുര ആക്രമിച്ചു. മണിപ്പുരിൽ സർക്കാരില്ലാത്ത അവസ്ഥയാണ്. അതിർത്തി കാക്കുന്ന ആസാം റൈഫിൾസ് ഇല്ലായിരുന്നെങ്കിൽ മെയ്തെയ് കലാപകാരികൾ ഇതിലേറെ നാശം കുക്കി മേഖലകളിൽ വിതയ്ക്കുമായിരുന്നെന്നാണ് സൂചനകൾ. കലാപത്തെ ക്രൈസ്തവ സഭകളുമായി കൂട്ടിക്കെട്ടുന്ന സംഘപരിവാർ ഭാഷ്യങ്ങളും ആപത്കരമാണ്. ചുരുക്കത്തിൽ, മണിപ്പുരിൽ നടക്കുന്നതു പലതും സമാധാനം പുനഃസ്ഥാപിക്കാനുള്ളതല്ല.
മുഖ്യമന്ത്രിയുടെയും സംഘപരിവാറിന്റെയും നോമിനികൾക്ക് അവിടെ സമാധാനമുണ്ടാക്കാൻ കഴിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാതിനിധ്യമുള്ള സർവകക്ഷി യോഗം വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്യണം. എല്ലാ മതങ്ങളിലെയും സമാധാന കാംക്ഷികളായ നേതാക്കളുമായി ആശയവിനിമയം നടത്തണം. വിവേചനമില്ലാതെ കലാപം അടിച്ചമർത്തണം. അനൗദ്യോഗിക കണക്കുകളനുസരിച്ച് ക്രൈസ്തവരായ കുക്കികളാണ് കൊല്ലപ്പെട്ടവരിലേറെയും. തകർക്കപ്പെട്ടതിലേറെയും അവരുടെ വീടുകളും ആരാധനാലയങ്ങളുമാണ്. മെയ്തെയ്കളായാലും കുക്കികളായാലും മരിക്കുന്നത് മനുഷ്യരാണ്.
മണിപ്പുരിൽനിന്നു പ്രധാനമന്ത്രിയെ കാണാൻ ജൂൺ 10ന് ഡൽഹിയിലെത്തിയവർ ഇപ്പോഴും അവിടെ കാത്തിരിക്കുകയാണ്. ഒരു സംസ്ഥാനം കത്തിയെരിയുന്പോൾ ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് നടുക്കുന്ന കാര്യം. പ്രധാനമന്ത്രി ആഹ്വാനം ചെയ്താലുടനെ മണിപ്പുരിലെ കലാപം അവസാനിക്കുമോയെന്നതല്ല, അദ്ദേഹത്തിന്റെ നിശബ്ദത കലാപകാരികൾക്ക് തെറ്റായ സന്ദേശം കൊടുക്കില്ലേ എന്നതാണു ചോദ്യം.
മെയ്തെയ്കളും കുക്കികളും താന്താങ്ങളുടെ മേഖലകളിൽ മറുവിഭാഗത്തെക്കുറിച്ചുള്ളതെല്ലാം തുടച്ചു നീക്കുകയാണെന്ന് ഇന്നലെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സ്ഥാപനങ്ങളുടെയും കോളനികളുടെയും നിരത്തുകളുടെയുമൊക്കെ ബോർഡുകളിൽനിന്നുപോലും എതിരാളിയുടെ നാമം തുടച്ചുനീക്കുകയാണ്. വിദ്വേഷം പാരമ്യതയിലെത്തി; അധികാരികളുടെ സംശയകരവും ചരിത്രപരവുമായ നിശബ്ദതയും.
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
കോടതി പറഞ്ഞത് അന്വേഷണ ഏജൻസികളോടല്ല
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
കോടതി പറഞ്ഞത് അന്വേഷണ ഏജൻസികളോടല്ല
Latest News
തെലുങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; രാവിലെ 11 വരെ 20.64 ശതമാനം പോളിംഗ്
കണ്ണൂര്‍ വിസി പുനര്‍നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍
യുജിസി ചട്ടങ്ങള്‍ ലംഘിച്ചു, മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്ന് സതീശന്
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു: മന്ത്രി ആർ. ബിന്ദു
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ മാറ്റം: ഇന്ത്യ മാറ്റി ഭാരതാക്കി, അശോകസ്തംഭത്തിന് പകരം ധന്വന്തരി
Latest News
തെലുങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; രാവിലെ 11 വരെ 20.64 ശതമാനം പോളിംഗ്
കണ്ണൂര്‍ വിസി പുനര്‍നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍
യുജിസി ചട്ടങ്ങള്‍ ലംഘിച്ചു, മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്ന് സതീശന്
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു: മന്ത്രി ആർ. ബിന്ദു
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ മാറ്റം: ഇന്ത്യ മാറ്റി ഭാരതാക്കി, അശോകസ്തംഭത്തിന് പകരം ധന്വന്തരി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top