ഓസ്ട്രിയയിലെ ശാലോം ശുശ്രുഷകളെ പ്രകീർത്തിച്ചു വിയന്ന അതിരൂപതാ സഹായമെത്രാൻ അഭി. ഫ്രാൻസ് ഷാറൽ
Monday, December 11, 2017 12:14 PM IST
വിയന്ന: 'ശാലോം' ദൈവത്തിന്‍റെ പ്രത്യേക വിളിയും തെരഞ്ഞെടുപ്പുമാണെന്ന് വിയന്ന അതിരൂപതാ സഹായമെത്രാൻ അഭി. ഫ്രാൻസ് ഷാറൽ. ഡിസംബർ 8ന് നടന്ന പരി. കന്യകാമറിയത്തിന്‍റെ അമലോത്ഭവത്തിരുനാൾ ദിനത്തിൽ വിയന്ന ശാലോം ഓഫീസിൽ സന്ദർശനത്തിനെത്തിയ അഭി. പിതാവ്, ശാലോം ഓഫീസ് ചാപ്പലിൽ അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ വചനസന്ദേശത്തിലാണ് ശാലോമിന്‍റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു പരാമർശം നടത്തിയത്.

ഒരു സ്വകാര്യ ഭവനത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ സ്ഥാപിതമായിരിക്കുന്ന ശാലോം ഓഫീസ്, ആദ്യകാല ക്രിസ്ത്യാനികളുടെ കൂട്ടായ്മയെ അനുസ്മരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ’ഇത്തരം ഭവനങ്ങളിലാണ് സഭ ജനിച്ചതും വളർന്നതും. സഭയുടെ അടിത്തറ കുടുംബങ്ങളാണ്; സഭയുടെ അസ്ഥിത്വവും നിലനിൽപ്പും കുടുംബങ്ങളാണ്. എന്നാൽ ഇന്നു കുടുംബങ്ങളും കുടുംബബന്ധങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്നത് സഭ നേരിടുന്ന പരീക്ഷണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓസ്ട്രിയൻ സമൂഹത്തിൽ വിശ്വാസത്തിനു വിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്പോഴും ദൈവികനിയമങ്ങളെയും സംവിധാനങ്ങളെയും മറികടന്ന് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും ദാന്പത്യത്തിന്‍റെ പവിത്രതയെയും പാടേ നശിപ്പിക്കുന്ന നിയമങ്ങൾ നിർമ്മിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ശാലോമിന്‍റെ പ്രവർത്തനത്തിലൂടെ വ്യക്തികളും, കുടുംബങ്ങളും, കൂട്ടായ്മകളും സഭയോടുചേർന്ന് നിലകൊള്ളുന്നതും, ശാലോം മീഡിയ ഉയർത്തുന്ന പ്രാർത്ഥനകളും, പ്രവർത്തനങ്ങളും രാജ്യത്തെ സഭയ്ക്കും രാജ്യത്തിനുതന്നെയും ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോബി ആന്‍റണി