ജർമൻ റെയിൽവേ ഡിസംബർ 10 മുതൽ ടിക്കറ്റ് നിരക്ക് വർധപ്പിക്കുന്നു
Tuesday, October 17, 2017 9:34 AM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ റെയിൽവേ വിന്‍റർ ഷെഡനൾ ആരംഭിക്കുന്ന ഈ വരുന്ന ഡിസംബർ 10 മുതൽ 1.9 ശതമാനം സെക്കന്‍റ് ക്ലാസിനും, 2.9 ശതമാനം ഫസ്റ്റ് ക്ലാസിനും ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു. എന്നാൽ റെയിൽ കാർഡ് 25 - 50 എന്നിവയ്ക്ക് പ്രത്യേക മാറ്റം വരുത്തിയിട്ടില്ല. ജർമൻ റെയിൽവേയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന കാൾസ്റൂഹെ-ബാസൽ, ഫ്രാങ്ക്ഫർട്ട്-ബാസൽ എന്നീ സെക്ടറിൽ ഈ യാത്രാ നിരക്ക് വർധനവ് ബാധകമാക്കുന്നില്ല.

കഴിഞ്ഞ വർഷം 2016 ൽ ദീർഘദൂര പ്രൈവറ്റ് ബസ് സർവീസുകളുമായി മത്സരിക്കാൻ റെയിൽവേ കാര്യമായി ചാർജ് വർധന വരുത്തിയിരുന്നില്ല. വർധിച്ചു വരുന്ന തൊഴിൽ ഇല്ലായ്മയും, അഭയാർത്ഥി പ്രശ്നങ്ങൾക്കും പുറമെ ഇപ്പോഴത്തെ റെയിൽവേ ടിക്കറ്റ് നിരക്ക് വർധനവും ജർമനിയിലെ സാധാരണക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍