പാരിസിൽ പൊന്നോണ സദ്യയൊരുക്കി വേൾഡ് മലയാളി ഫെഡറേഷന്‍റെ ഓണാഘോഷം
Monday, September 18, 2017 10:19 AM IST
പാരിസ്: പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമായ ഫ്രാൻസിൽ ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) അത്യുജ്ജല തുടക്കം. ഓണാഘോഷ പരിപാടികളും, സംഘടനയുടെ ഉദ്ഘാടനവും ഞായറാഴ്ച പാരിസിൽ നടന്നു.

നിറഞ്ഞ സദസിൽ ആരംഭിച്ച സമ്മേളനം ഫ്രാൻസിലെ ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ലാവണ്യ കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ വിവരിച്ചു ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ പ്രഭാഷണം നടത്തി. ഫ്രാൻസിലെ പ്രതിനിധികളായ സുരേന്ദ്രൻ നായർ (പ്രസിഡന്‍റ്), സുബാഷ് ഡേവിഡ് (സെക്രട്ടറി), റോയ് ആന്‍റണി (ട്രഷറർ) എന്നിവരും, സംഘടനയുടെ ഓസ്ട്രിയ പ്രൊവിൻസിന്‍റെ പ്രതിനിധികളായ തോമസ് പടിഞ്ഞാറേകാലയിൽ, സാബു ചക്കാലയ്ക്കൽ എന്നിവരും സംസാരിച്ചു.

രണ്ടു ഘട്ടമായി സംഘടിപ്പിച്ച സമ്മേളനത്തിൽ ഡബ്ല്യുഎംഎഫിന്‍റെ ഉദ്ഘാടനവും ഗംഭീരമായ ഓണസദ്യയും ഉണ്ടായിരുന്നു. മാവേലിയുടെ വരവേൽപ്പും, തിരുവാതിരയും, നൃത്തനൃത്യങ്ങളും, സംഗീതവും ആഘോഷം അവിസ്മരണീയമാക്കി. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമായി. സുഭാഷ് ഡേവിഡ് നന്ദി പറഞ്ഞു. ജിത്തു ജനാർദ്ദനൻ (ചാരിറ്റി കണ്‍വീനർ), വനജ ടീച്ചർ, ശിവശങ്കര പിള്ള, ജോസഫ് ജോണ്‍ തുടങ്ങിയവർ സമ്മേളനത്തിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
||
ഓണപ്പാട്ടുകളുമായി നടത്തിയ ഓണസദ്യ മലയാളികൾക്ക് മികച്ച അനുഭവമായിരുന്നു. വർഷങ്ങൾക്കുശേഷമാണ് പാരീസിന്‍റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി ഇത്രയധികം ഗംഭീരമായ ഓണസദ്യ ഒരുക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷങ്ങളായി പാരിസിൽ ജീവിക്കുന്ന മലയാളികളോടൊപ്പം പുതിയതായി രാജ്യത്ത് എത്തിയ മലയാളികളും സന്നിഹിതരായ സമ്മേളനം പങ്കാളിത്തം കൊണ്ടുകൂടിയാണ് ശ്രദ്ധേയമായത്.

പ്രവാസി മലയാളികളെ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും, ഒരുമയുടെയും ഒരേ കുടകീഴിൽ അണിനിരത്തുക എന്ന മഹത്തായ ലക്ഷ്യം മുൻനിറുത്തി ആരംഭിച്ച ഡബ്ള്യുഎംഎഫ് ഇതിനോടകം തന്നെ എഴുപതിലധികം രാജ്യങ്ങളിൽ പ്രൊവിൻസുകളും, യൂണിറ്റുകളും രൂപീകരിച്ചുകഴിഞ്ഞു. സംഘടനയുടെ ആദ്യ മഹാസമ്മേളനം നവംബർ 2, 3 തീയതികളിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി വ്യക്തികളും, കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തും നിന്നും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന സമ്മേളനം ഓസ്ട്രിയയുടെ തലസ്ഥാനനഗരിയായ വിയന്ന സിറ്റി സെൻട്രലിലാണ് ക്രമീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോബി ആന്‍റണി