റിയോ ഒളിമ്പിക്സിൽ മലയാളി സാന്നിധ്യമുറപ്പിച്ച് മലയാളി യുവാവ് ജേക്കബ് മാളിയേക്കൽ
Friday, July 15, 2016 5:02 AM IST
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച്, ലോക സിംഗിൾസ് ബാഡ്മിന്റൺ കളിക്കാരിൽ എഴുപത്തിയെട്ടാം റാങ്കിംഗ് നേടി ഇക്കഴിഞ്ഞ മേയ് അഞ്ചിന് റിയോ ഒളിമ്പിക്സിലേക്കുള്ള പ്രവേശനം ജേക്കബ് മാളിയേക്കൽ ഉറപ്പിച്ചു കഴിഞ്ഞതായി സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷൻ ആൻഡ് ഒളിമ്പിക്സ് കമ്മിറ്റി റിപ്പോർട്ട് ചെയ്തു. നിശ്ചിത സമയമായ മേയ് അഞ്ചിനുള്ളിൽ ലോകറാങ്കിംഗിൽ ആദ്യത്തെ 100 റാങ്കിനുള്ളിൽ കടക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒളിമ്പിക്സിൽ പ്രവേശന യോഗ്യത നേടുകയുള്ളൂവെന്ന കടമ്പയാണു ജേക്കബ് മേയ് അഞ്ചിനു നേടിയത്.

ആഫ്രിക്കൻ ഭൂഖണ്ധത്തിലെ ഒന്നാം നമ്പർ താരമായ ജേക്കബ് മാളിയേക്കൽ, ഈസ്റ്റ് ലണ്ടനിൽ താമസിക്കുന്ന പാലാ സ്വദേശികളായ ആന്റണി മാളിയേക്കലിന്റേയും, ആനി മാളിയേക്കലിന്റേയും ഏക പുത്രനാണ്.

‘കഠിനമായ പ്രയത്നത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും നിശ്ചയദാർഡൃത്തിന്റേയും വിയർപ്പും രക്‌തവും കണ്ണുനീരും ചിലവഴിച്ചാണ് ഞാനിവിടെവരെയെത്തിയത്. തിരിഞ്ഞു നോക്കുമ്പോൾ നേടിയ പരിശ്രമഫലത്തിൽ വളരെയേറെ സന്തോഷമുണ്ട്. ജനുവരി മുതൽ മാർച്ച് വരെ നടന്ന മത്സരങ്ങൾ വാശിയേറിയതും അത്യന്തം ഉദ്വേഗജനകവുമായിരുന്നു. യൂറോപ്പിൽ എന്റെ മലേഷ്യൻ കോച്ചുമായി നടത്തിയ ഒരുക്കങ്ങൾ എനിക്ക് വളരെയധികം പ്രയോജനം ചെയ്തു. അത് മൂലം യൂറോപ്യൻ, ഫ്രഞ്ച്, പെറു, താഹിതി ഇന്റർനാഷണൽ തുടങ്ങിയ മത്സരങ്ങളിൽ സീഡഡായ കളിക്കാരെ തോൽപ്പിക്കാൻ കഴിഞ്ഞു. പെറുവിലെ മത്സരം അത്യന്തം കഠിനതരമായിരുന്നുവെങ്കിലും ആ വിജയം എനിക്ക് ഒളിമ്പിക്സിലേക്കുള്ള വാതിൽ തുറന്നു തന്നു. എന്റെ ഈ ജൈത്രയാത്രയിൽ ഇതുവരെ എന്നോടൊപ്പം നിന്ന എന്റെ കുടുംബത്തിൽപ്പെട്ട എല്ലാവരോടും, സുഹൃത്തുക്കളോടും എന്റെ കായിക പരിശീലനങ്ങളിൽ എന്നെ സഹായിച്ച എല്ലാ പരിശീലകരോടും എന്റെ സ്പോൺസർമാരോടും, ’കാവസാക്കി ക്ലബ്ബ്’, ബാഡ്മിൻറണ് സൗത്ത് ആഫ്രിക്ക, <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ടഅടഇഛഇ യോടും ഞാൻ കടപ്പെട്ടിരിക്കുന്നു– ജേക്കബ് മാളിയേക്കൽ പറഞ്ഞു.

ആഫ്രിക്കൻ ഭൂഖണ്ധത്തിലെ കോംഗോയിൽ കഴിഞ്ഞ വർഷം നേടിയ ഗോൾഡ് മെഡലും, ഫ്രഞ്ച് ഇന്റർനാഷണലിൽ ലോക അഞ്ചാം സീഡ്കാരനായ ഇസ്രായേലിന്റെ മിഷാ സിൽബ്ബെർമാനെയും പോളിഷ് താരമായ മൈക്കിൾ റോഗൽസ്ക്കിയെയും തോല്പ്പിക്കാനായതും അവിസ്മരണീയമായി കരുതുന്നു. ചൈനയിൽ വിദഗ്ധ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ജേക്കബ്, ഒളിമ്പിക്സിൽ വിജയം കൊയ്യുവാനുള്ള തയാറെടുപ്പിലാണിപ്പോൾ. നാഷണൽ കോച്ച് ക്രിസ് ഡെഡ്നാമിനും അതീവ ശുഭപ്രതീക്ഷകളാണുള്ളത്.

<യ>റിപ്പോർട്ട്: കെ.ജെ.ജോൺ