ക്രിസ്റല്‍ ജൂബിലിയില്‍ ലോക ചരിത്രം കുറിക്കാന്‍ ക്നാനായ വനിതകള്‍
Tuesday, June 21, 2016 5:54 AM IST
ലണ്ടന്‍: ക്രിസ്റല്‍ ജൂബിലിയുടെ ദിനങ്ങള്‍ അടുക്കുന്തോറും അവേശതിമര്‍പ്പിലാക്കുന്ന ക്നാനായക്കാരുടെ ആവേശത്തെ വാനോളം ഉയര്‍ത്തുന്നതാണ് ലോകചരിത്രത്തില്‍ തന്നെ ആദ്യമായി 150ലധികം വനിതകള്‍ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമണിഞ്ഞ് അവതരിപ്പിക്കുന്ന മാര്‍ഗംകളി.

നൂറ്റമ്പതിലധികം വനിതകള്‍ ഒന്നു ചേര്‍ന്ന് മാര്‍ഗംകളി അവതരിപ്പിക്കുന്നത് ലോക ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ്.

ക്രിസ്റല്‍ ജൂബിലി കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിഡന്റ് ബിജു മടക്കകുഴിയുടെ മനസില്‍ ഉദിച്ച ആശയം കമ്മിറ്റി അംഗങ്ങളോടു പങ്കുവയ്ക്കുകയും വെല്ലുവിളി സ്വീകരിച്ച വിമന്‍സ് ഫോറം അഡ്ഹോക്ക് കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ പ്രതിഫലനമാണ് ലോക ചരിത്രത്തില്‍ സ്ഥാനം ഉറപ്പിക്കുന്ന 150ലധികം വനിതകളുടെ മാര്‍ഗംകളി.

തുടര്‍ന്നു പരിചമുട്ടുകളി, യുവജന വിഭാഗം, കെസിവൈഎല്‍ അണിയിച്ചൊരുക്കുന്ന നൃത്തം എന്നിവ റാലിക്ക് തൊട്ടു മുമ്പായി അരങ്ങേറും. ശനിയാഴ്ച 12.45 നാണു ലോകചരിത്രത്തില്‍ സ്ഥാനം ഉറപ്പിക്കുന്ന മാര്‍ഗംകളി ആരംഭിക്കും. തുടര്‍ന്നു പടുകൂറ്റന്‍ സമുദായ റാലി നടക്കും.

കണ്‍വന്‍ഷനു വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്‍വന്‍ഷന്‍ സെന്ററിനോട് തൊട്ടടുത്തു ചേര്‍ന്ന മൈതാനത്താണു കാര്‍ പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോച്ചുകളില്‍ വരുന്നവര്‍ക്ക് കണ്‍വന്‍ഷന്‍ ഹാളിന്റെ പിന്‍വശത്തായി പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്.

ക്രിസ്റല്‍ ജൂബിലി കണ്‍വന്‍ഷനില്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്ന ഒറീസയിലെ ബാലസോര്‍ രൂപതാധ്യക്ഷന്‍ ഡോ. സൈമണ്‍ കായപ്പുറം ചൊവ്വാഴ്ച ഹീത്രുവിമാനത്താവളത്തില്‍ എത്തിച്ചേരും.

കണ്‍വന്‍ഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസിഡന്റ് ബിജു മടക്കകുഴി, സെക്രട്ടറി ജോസി നെടുംതുരുത്ത് പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കുളം, ജോ. ട്രഷറര്‍ ഫിനില്‍ കളതികോട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.