ക്നാനായ ചാപ്ളെയിന്‍സിയുടെ 'സ്നേഹോത്സവം 2016' ഉജ്വലമായി
Wednesday, May 25, 2016 5:58 AM IST
മാഞ്ചസ്റര്‍: യുകെയിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചാപ്ളെയിന്‍സിയുടെ 11 കൂടാരയോഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് 'സ്നേഹോത്സവം 2016' കലാ കായിക മത്സരങ്ങള്‍ മേയ് 21ന് ആഘോഷിച്ചു.

മികച്ച ജന പങ്കാളിത്തത്തോടും അത്യുത്സാഹത്തോടും കൂടിയാണ് ഓരോ കൂടാരയോഗങ്ങളും ഓരോ മത്സരങ്ങളിലും പങ്കെടുത്തത്.

സിംഗിള്‍ വിഭാഗത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചത് ക്നാനായ മങ്ക ക്നാനായ മന്നന്‍ മത്സരങ്ങള്‍ ആയിരുന്നു. സാധാരണ നടക്കാറുള്ള ഫാഷന്‍ ഷോകളില്‍നിന്നും വ്യത്യസ്തമായി ക്നാനായ പാരമ്പര്യങ്ങള്‍ക്കും വേഷ വിധാനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കികൊണ്ടുള്ള ഈ ക്നാനായ പേഴ്സണാലിറ്റി മത്സരത്തില്‍ പതിനഞ്ചോളം വനിതകളും പുരുഷന്മാരും പങ്കെടുത്തു. മത്സരത്തില്‍ പ്രിയ മാര്‍ട്ടിനും റോയി മാത്യുവും യഥാക്രമം ക്നാനായ മങ്കയും മന്നനുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം ക്ളാസിലെ കുരുന്നുകള്‍ 'നസ്രത്തിലെ ഉണ്ണിഈശോ എന്റെ റോള്‍ മോഡല്‍' എന്ന വിഷയത്തില്‍ മലയാളത്തില്‍ പ്രസംഗിച്ചു. ഇംഗ്ളണ്ടില്‍ ജനിച്ചു വളരുന്ന സെന്റ് ജോണ്‍ പോള്‍ സെക്കന്റ് മതബോധന സ്കൂളിലെ ഒന്നു മുതല്‍ പതിനൊന്നാം ക്ളാസ് വരെയുള്ള കുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച വിഷയങ്ങളെക്കുറിച്ച് മലയാളത്തില്‍ പ്രസംഗിച്ച് ഏവരുടെയും കൈയടി നേടി. അതുപോലെ തന്നെ വിശുദ്ധ ബൈബിളിനെ ആധാരമാക്കി ഫാന്‍സി ഡ്രസ്, ലളിത ഗാനം, മുതിര്‍ന്നവരുടെ പുരാതന പാട്ട് എന്നിങ്ങനെ ഓരോ ഇനങ്ങളും വളരെ മികവുറ്റതും വിജയികളെ കണ്െടത്തുന്ന കാര്യത്തില്‍ വിധികര്‍ത്താക്കളെ വിഷമത്തിലാക്കുന്നവയുമായിരുന്നു.

ഉച്ചയ്ക്കുശേഷം നടന്ന മാര്‍ച്ച് പാസ്റ്, സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചാപ്ളെയിന്‍സിയുടെ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായിരുന്നു. ചാപ്ളെയിന്‍സിയുടെ കീഴിലുള്ള ഓരോ കൂടാരയോഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും കഠിനാധ്വാനവും മാര്‍ച്ച് പാസ്റില്‍ ഉപയോഗിച്ച ഡ്രസ് കോഡുകളിലും പ്രോപ്പര്‍ട്ടികളിലും അതുപോലെ തന്നെ നയനമനോഹരമായ ട്യൃിരവൃീിശലെറ ങമൃരവ ല്‍ നിന്നു വ്യക്തമായിരുന്നു.

ചാപ്ളെയിന്‍സിയുടെ ഏറ്റവും ആദ്യത്തെ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ഡേ ഇത്രയും വലിയ ഒരു വിജയം ആയതു ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും അതിലുപരിയായി ചാപ്ളെയിന്‍സിയുടെ മധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെ അനുഗ്രഹവുമാണെന്നു ചാപ്ളെയിന്‍ ആയ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം