മൂന്ന് പ്രശ്‌നബാധിത ബൂത്തുകള്‍
Thursday, April 25, 2024 4:02 AM IST
കൊച്ചി: അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായ മൂന്ന് ബുത്തികളാണ് ജില്ലയില്‍ പ്രശ്‌ന ബാധിത ബൂത്തുകളുടെ പട്ടികയിലുള്ളത്.
എറണാകുളം റൂറല്‍ പോലീസിന്‍റെ പരിധിയില്‍ വരുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ കാവുങ്ങപ്പറമ്പിലെ 76,77 നമ്പര്‍ ബൂത്തുകളും മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലുള്ള മേക്കടമ്പ് 34-ാം നമ്പര്‍ ബൂത്തുമാണ് പോലീസിന്‍റെ കണ്ടെത്തലില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായ ബൂത്തുകള്‍.

ചാലക്കുടി ലോക്‌സഭാ മണ്ഡല പരിധിയിലുള്ള കുന്നത്തുനാടിലെ രണ്ട് ബൂത്തുകളിലും സിപിഎം ട്വന്‍റി-20 പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പ്രശ്‌നബാധിത പട്ടികയില്‍ ബൂത്ത് ഉള്‍പ്പെടാന്‍ ഇടയായത്.

ഇടുക്കി ലോക്‌സഭാ മണ്ഡല പരിധിയിലുള്ള മൂവാറ്റുപുഴയിലെ ബൂത്തിനെ പ്രശ്‌നബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മേഖലയിലുണ്ടായ ഇടതു-വലത് സംഘര്‍ഷമാണ്. മൂന്ന് ബൂത്തുകളിലും സംസ്ഥാന പോലീസ് സേനയ്ക്ക് പുറമേ കേന്ദ്ര സായുധ സേനയെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

38,637 കന്നിവോട്ടര്‍മാര്‍

കൊച്ചി: ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍പട്ടികയില്‍ ഇടപിടിച്ചിരിക്കുന്നത് 38637 പേര്‍. 18 നും 19 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഇതില്‍ 19,530 ആണ്‍കുട്ടികളും 19105 പെണ്‍കുട്ടികളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരുമുണ്ട്. ആദ്യ വോട്ടര്‍പട്ടിക തയാറാക്കിയ ഘട്ടത്തില്‍ ഇരുപതിനായിരത്തില്‍ താഴെ മാത്രമായിരുന്നു കന്നിവോട്ടര്‍മാരുടെ എണ്ണം.

കളമശേരി നിയമസഭാ മണ്ഡലത്തിലാണ് കൂടുതല്‍ കന്നിവോട്ടര്‍മാരുള്ളത്. 3504 പേര്‍. 3447 പേരുള്ള കുന്നത്തുനാടാണ് തൊട്ട് പിന്നില്‍. മൂവാറ്റുപുഴ, കോതമംഗലം, ആലുവ മണ്ഡലങ്ങളില്‍ മൂവായിരത്തിന് മുകളിലാണ് കന്നി വോട്ടര്‍മാര്‍.

1812 പേര്‍മാത്രമുള്ള കൊച്ചി മണ്ഡലത്തിലാണ് ഏറ്റവും കുറവ് കന്നിവോട്ടര്‍മാരുള്ളത്. ജില്ലാ ഭരണകൂടം നേരിട്ട് നടത്തിയ ക്യാമ്പയിനിലൂടെയാണ് കൂടുതല്‍ പുതിയ വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്താനായത്.

14,577 പേര്‍ വീടുകളില്‍ വോട്ട് ചെയ്തു

കൊച്ചി: എറണാകുളം ജില്ലയില്‍ അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വോട്ടെടുപ്പില്‍ 14,577 പേര്‍ വീടുകളില്‍ വോട്ട് ചെയ്തു. 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വീട്ടില്‍ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 10,755 പേരും ഭിന്നശേഷിക്കാരായ 3101 പേരുമാണ് വോട്ട് ചെയ്തത്. അവശ്യസര്‍വീസിലെ തപാല്‍ ബാലറ്റ് വോട്ടെടുപ്പില്‍ 721 പേര്‍ വോട്ടു ചെയ്തു.