കടലിലും ചൂട്.. തന്നെ മത്സ്യങ്ങൾ തീരക്കടൽ വിട്ടു; തീരം വറുതിയിൽ
Tuesday, April 30, 2024 6:32 AM IST
വൈപ്പിൻ: വേനൽ മഴ മരീചികയായതോടെ കടൽ മത്സ്യങ്ങൾ ഉൾവലിഞ്ഞത് മത്സ്യമേഖലയ്ക്ക് വൻ തിരിച്ചടിയായി. ഇതോടെ തീരദേശത്തെ മൊത്തം സാമ്പത്തിക മേഖല താറുമാറായി. ഉപരിതലത്തിലെ കനത്ത ചൂടിൽ നിന്ന് രക്ഷതേടി മത്സ്യങ്ങൾ ഉൾക്കടലിലേക്ക് നീങ്ങിയതാണ് കടൽ വറുതിയിലാകാൻ പ്രധാന കാരണമായി പറയുന്നത്.

ഈ സാഹചര്യത്തിൽ തീരക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളും വഞ്ചികളും ഇന്ധനച്ചെലവിനുള്ള മീൻപോലും കിട്ടാതെ വെറും കൈയോടെ തിരിച്ചു പോരുകയാണ്. ഇതുമൂലം യാനങ്ങൾ ഭൂരിഭാഗവും മത്സ്യബന്ധനത്തിനു പോകുന്നില്ല. ഇതാകട്ടെ ഹാർബറുകളുടെയും ഫിഷ് ലാൻഡിംഗ് സെന്‍ററുകളുടെയും പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചിട്ടുണ്ട്. അതിനാൽ തൊഴിൽ മേഖലയും സ്തംഭിച്ചു. മത്സ്യമാർക്കറ്റുകളിൽ ഇപ്പോൾ കൂടുതലായും എത്തുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങളാണ്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇടമഴ കിട്ടുന്നതോടെ വള്ളങ്ങൾക്ക് വല നിറയെ അയലയും മത്തിയും ലഭിക്കാറുള്ളതാണ്. എന്നാൽ മഴ മുടങ്ങിയതോടെ ഇത്തവണ മത്തിയും അയലയും തീരം തൊട്ടതു പോലുമില്ല.

ഇതു മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികളും വൻ പ്രതിസന്ധിയിലായി. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ഏതാനും ചില വലിയ ബോട്ടുകൾ ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്നുണ്ടെങ്കിലും നഷ്ടമാണെന്നാണ് ബോട്ടുടമകൾ പറയുന്നത്. സാധാരണ ബോട്ടുകാർക്ക് അയലയും വറ്റയും ചെമ്മീനുമൊക്കെ ലഭിക്കേണ്ട സമയമാണിത്. പക്ഷേ കാര്യമായി ഒന്നും തന്നെ ലഭിക്കുന്നില്ല.

പ്രളയവും കാലാവസ്ഥാ വ്യതിയാനവും കടലിന്‍റെ ഘടനമാറ്റത്തിന് തന്നെ കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. താപനില ദിനംപ്രതി ക്രമാതീതമായി ഉയരുന്നതിനാൽ ജലോപരിതലം ചൂടുപിടിച്ച് മത്സ്യപ്രജനനത്തെയും ബാധിച്ചതായി ഇക്കൂട്ടർ വ്യക്തമാക്കുന്നു. അശാസ്ത്രീയ മീൻപിടിത്തവും മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്.