നെട്ടൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം: ചീഫ് എൻജിനീയറെ ഉപരോധിച്ചു
Wednesday, May 1, 2024 7:08 AM IST
മരട്: മരട് നഗരസഭാ പരിധിയിൽ നെട്ടൂർ ഭാഗത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ആന്‍റണി ആശാംപറമ്പിലിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാട്ടർ അഥോറിറ്റി ചീഫ് എൻജിനീയർ വി.കെ. പ്രദീപിനെ ഉപരോധിച്ചു. നെട്ടൂർ, വളന്തകാട് ദ്വീപ്, കണ്ണാടിക്കാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കുടിവെള്ള വിതരണം ഒരാഴ്ചയായി മുടങ്ങി.

ഇന്നലെ രാവിലെ ചേർന്ന നഗരസഭ കൗൺസിലിൽ പ്രശ്നം ഉന്നയിച്ചു. തുടർന്നാണ് ചീഫ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചത്. പാഴൂർ പമ്പ് ഹൗസിൽ നിലവിൽ ഒരു മോട്ടോർ മാത്രമാണ് പ്രവർത്തിക്കുന്നത്. നിരവധി സമരങ്ങൾക്കു ശേഷം പാഴൂർ പമ്പ് ഹൗസിൽ പുതിയതായി വാങ്ങിയ മോട്ടോർ ഇതുവരേയും പ്രവർത്തിപ്പിച്ചിട്ടില്ല. പുതിയ മോട്ടോർ പ്രവർത്തിപ്പിച്ച് 120 എംഎൽഡി വെള്ളം ലഭ്യമാക്കി കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ നടപടിയെടുക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.

കുടിവെള്ള പ്രശ്നം തൃപ്പൂണിത്തുറ എക്സികുട്ടീവ് എൻജിനീയറുമായി ആലോചിച്ച് നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ബെൻഷാദ് നടുവിലവീട്, പി.ഡി. രാജേഷ്, മിനി ഷാജി, ജയ ജോസഫ്, സീമ ചന്ദ്രൻ, എ.കെ.അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.