കോതമംഗലം രൂപത പടുത്തുയർത്തിയത് ഐക്യത്തിന്‍റെ മൂലക്കല്ലിൽ: മാർ റാഫേൽ തട്ടിൽ
Tuesday, April 23, 2024 6:52 AM IST
കോതമംഗലം: ഐക്യത്തിന്‍റെ മൂലക്കല്ലിലാണ് കോതമംഗലം രൂപത പടുത്തുയർത്തിയിട്ടുള്ളതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. കോതമംഗലം രൂപതയിലെ പ്രഥമ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് സെന്‍റ് ജോർജ് കത്തീഡ്രലിൽ ദിവ്യബലി മധ്യേ സന്ദേശം നൽകുകയായിരുന്നു മാർ തട്ടിൽ.

വിശ്വാസത്തോട് എക്കാലത്തും വിശ്വസ്തത പുലർത്തിയ ദൈവജനമാണ് കോതമംഗലം രൂപതയുടെ ആസ്തി. ഏതൊക്കെ വിധത്തിൽ സഭയെ സഹായിക്കാൻ പറ്റിയിട്ടുണ്ടോ അതെല്ലാം രൂപത പിന്തുടർന്നുവരുന്നുണ്ട്. മനുഷ്യന്‍റെ വേദനകൾ, സങ്കടങ്ങൾ എന്നിവയിലെല്ലാം കരം ചേർത്ത് പിടിച്ച നല്ല സമരിയാക്കാരന്‍റെ മാതൃക നൽകിയ രൂപതയാണ് കോതമംഗലം. രൂപതയുടെ വളർച്ചയ്ക്ക് പിന്നിൽ പിതാക്കൻമാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും അൽമായരുടെയും കഷ്ടപ്പാടും ഐക്യവുമാണ്. സ്ഥാപക പിതാവ് മാർ മാത്യു പോത്തനാംമുഴി, രൂപതയെ വളർച്ചയിലേക്ക് നയിച്ച മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവരോടും രൂപത കുടുംബത്തോടുമുള്ള നന്ദിയും സ്നേഹവും മാർ തട്ടിൽ അറിയിച്ചു.

­കർത്താവ് ഇടപെട്ടാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ. അതിനായി എല്ലാവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനായി പ്രാർഥിക്കണം. ഇത് ദൈവവിളിയുടെ വാരമാണ്.ധാരാളം ദൈവവിളികൾ ഉണ്ടാകട്ടെയെന്നും മാർ തട്ടിൽ ആശംസിച്ചു. മക്കൾ ദൈവത്തിന്‍റെ ദാനമാണ്. മക്കളെ സ്വീകരിക്കുന്നതിൽ മാതാപിതാക്കൾ പിശുക്ക് കാണിക്കരുതെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.

ദിവ്യബലിയിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോർജ് പുന്നക്കോട്ടിൽ, വികാരി ജനറാൾ മോണ്‍.പയസ് മലേക്കണ്ടം, സിഎംഐ പ്രൊവിഷ്യൽ സുപ്പീരിയർ ഫാ. മാത്യു മഞ്ഞക്കുന്നേൽ, ഫൊറോന വികാരിമാർ എന്നിവർ സഹകാർമികരായി. ദിവ്യബലിക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.

നേരത്തെ കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവർക്കൊപ്പമെത്തിയ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ ജപമാലകൾ കൊണ്ട് നിർമിച്ച ബൊക്കെ നൽകി സ്വീകരിച്ചു. കോതമംഗലം രൂപതയുടെ സ്നേഹത്തിന്‍റെയും ആദരവിന്‍റെയും സൂചകമായി മേജർ ആർച്ച്ബിഷപ്പിന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അംശവടി സമ്മാനിച്ചു.