വൈദ്യുതി ബോർഡ് കവുങ്ങും കുല വാഴകളും വെട്ടിനിരത്തി
Saturday, April 20, 2024 4:35 AM IST
ഇലഞ്ഞി: കർഷകർക്ക് നേരേ കെഎസ്ഇബി ജീവനക്കാരുടെ ക്രൂരത. ഇലഞ്ഞി പെരുന്പടവം ഭാഗത്ത് മരച്ചില്ല വെട്ടുന്നതിന്‍റെ പേരിൽ ഏഴു വർഷം വരെ പ്രായമുള്ള കവുങ്ങുകളും കുല വെട്ടാറായ വാഴകളും കെഎസ്ഇബി ജീവനക്കാർ വെട്ടിനിരത്തിയതായി പരാതി.

കെഎസ്ഇബി ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളാണ് മരച്ചില്ല വെട്ടാൻ എത്തിയതെന്നും അവർക്ക് അറിയില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി പരാതിക്കാർ പറഞ്ഞു.

എന്നാൽ ഇതിൽ പലരും മദ്യലഹരിയിലായിരുന്നതായി നാട്ടുകാർ പറഞ്ഞു. കൂടാതെ വാഹനം ഇടിച്ച് അപകട ഭീഷണിയിൽ നിൽക്കുന്ന പോസ്റ്റ് മാറ്റാത്തതിൽ പ്രതിഷേധവും ശക്തമാണ്. അതിക്രമത്തിനെതിരേ വൈദ്യുതി മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.