കുടിവെള്ളമില്ലാതെ മുട്ടം ഗവ. പോളിടെക്നിക്
Tuesday, April 30, 2024 11:21 PM IST
മുട്ടം: ഗവ.പോളിടെക്നിക് കോളജിൽ കുടിവെള്ളം ലഭിക്കാതെ ആഴ്ച്ചകൾ പിന്നിട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അഞ്ച് ട്രേഡുകളിലായി പെണ്‍കുട്ടികൾ ഉൾപ്പടെ 900 വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിലാണ് കുടിക്കാൻ പോലും വെള്ളമില്ലാതെ കുട്ടികൾ ദുരിതത്തിലായിരിക്കുന്നത്.

വനിതകൾ ഉൾപ്പടെ 120 ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. കടുത്ത വേനൽച്ചൂടിൽ പോലും ഒരു തുള്ളി വെള്ളം പോലും ലഭ്യമാകാതെ കോളജിലെ വിദ്യാർഥികളും ജീവനക്കാരും പരക്കം പായുന്ന അവസ്ഥയാണുള്ളത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് പെണ്‍കുട്ടികളും വനിതാ ജീവനക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നതും.

പോളിടെക്നിക്കിന്‍റെ ആവശ്യത്തിനായി മുട്ടം പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ കിണർ വറ്റിയതാണ് പ്രശ്നത്തിനു കാരണം. എന്നാൽ വേനൽ രൂക്ഷമാകുന്ന അവസ്ഥയിൽ കോളജിൽ ആവശ്യമായ വെള്ളം ലഭ്യമാക്കാൻ അധികൃതർ മുൻകൂട്ടി നടപടികൾ സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

വെള്ളം ലഭ്യമല്ലാത്തതിനെത്തുടർന്ന് ആണ്‍കുട്ടികളുടെ ഹോസ്റ്റൽ അടച്ചിട്ടിരിക്കുകയാണ്. പോളിടെക്നിക് 15 ലക്ഷം രൂപ വാട്ടർ അഥോറിറ്റിയിൽ അടച്ച് 2015ൽ കമ്മീഷൻ ചെയ്ത കുടി വെള്ള പദ്ധതി ഇതുവരെ പ്രവർത്തന സജ്ജമാക്കിയിട്ടില്ല. പദ്ധതി പ്രവർത്തന സജ്ജമാക്കുന്നതിന് കളക്ടർ ഉൾപ്പടെയുള്ള അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.