ഈസ്റ്റ് കടാതിയിൽ ബയോ മൈനിംഗിന് നാഗ്പൂരിൽ നിന്ന് കൂറ്റൻ യന്ത്രങ്ങളെത്തി
Saturday, April 20, 2024 4:35 AM IST
മൂവാറ്റുപുഴ: ആറ് പതിറ്റാണ്ടായി നഗരത്തിന്‍റെ മുഴുവൻ മാലിന്യവും പേറുന്ന ഈസ്റ്റ് കടാതിയിലെ വളക്കുഴി ഡംബിംഗ് യാർഡിൽ ബയോ മൈനിംഗ് ആരംഭിക്കാനുളള കൂറ്റൻ യന്ത്ര സാമഗ്രികൾ നാഗ്പൂരിൽ നിന്നെത്തിച്ചു.

കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ബയോ മൈനിംഗ് നടത്തുന്നതിനായി 10.82 കോടിയാണ് അനുവദിച്ചത്.

നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തത്. കഴിഞ്ഞ ഒന്നിന് മൈനിംഗ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച ശേഷം വളക്കുഴിയിൽ ബയോ മൈനിംഗ് ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് നിലപാട് എടുത്തു.
ഇതിലേക്കായി വിവിധ ഘട്ടങ്ങളായി പ്രദേശവാസികളുടെ യോഗം ചേർന്നു. ഇതോടൊപ്പം ബോധവത്കരണം ഊർജിതമാക്കി.

ബയോ മൈനിംഗ് ആരംഭിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ക്കുറിച്ച് സമീപവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൈനിംഗിനിടെ ഉണ്ടാകാൻ ഇടയുളള ദുർഗന്ധം, പ്രാണികളുടെ ശല്യം, പൊടി എന്നിവയെ പ്രതിരോധിക്കാൻ മുന്നൊരുക്കങ്ങൾ നടത്തണമെന്നായിരുന്നു ആവശ്യം.

ഈ സാഹചര്യത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാർഗ നിർദേശം നടപ്പാക്കാൻ തീരുമാനിച്ചു. പൊടി കുറയ്ക്കുന്നതിന് വെള്ളം പന്പ് ചെയ്യും. ഗ്രീൻ നെറ്റ് ഉപയോഗിച്ച് യാർഡ് മറയ്ക്കും. ദുർഗന്ധ നാശിനികൾ ഉപയോഗിക്കും. ഗതാഗത സൗകര്യങ്ങൾ തടസപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും.

നാലര ഏക്കർ വിസ്തൃതി വരുന്ന വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഭൂനിരപ്പിനു മുകളിൽ 31995 ക്യൂബിക് മീറ്ററും താഴെ 55905 ക്യുബിക് മീറ്ററും മാലിന്യം നിലവിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇത് ഏകദേശം 44589.18 മെട്രിക് ടണ്‍ വരും.

യന്ത്ര സാമഗ്രികൾ എത്തിച്ചതോടെ ദിവസങ്ങൾക്കകം വളക്കുഴിയിൽ ബയോ മൈനിംഗ് ആരംഭിക്കും. വിജയകരമായി പൂർത്തിയാക്കിയാൽ ഖരമാലിന്യ സംസ്കരണ രംഗത്ത് ബഹുദൂരം മുന്നേറാൻ മൂവാറ്റുപുഴ നഗരസഭയ്ക്കാകും.