ജോയ്സ് കർഷക പ്രശ്നങ്ങളിൽ മുന്നിൽ നിന്നു: മന്ത്രി റോഷി അഗസ്റ്റിൻ
Friday, April 19, 2024 4:50 AM IST
കോതമംഗലം: പട്ടയ പ്രശ്നം ഉൾപ്പെടെ കർഷകരുടെ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന നേതാവാണ് ജോയ്സ് ജോർജെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി നെല്ലിമറ്റത്ത് നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ‍യിരുന്നു മന്ത്രി.

ഭാരതീയ സംസ്കാരത്തിനും മതനിരപേക്ഷതക്കുമെതിരേ നിൽക്കുന്ന കേന്ദ്ര സർക്കാരിനെതിരായ വോട്ടെടുപ്പാകും നടക്കാൻ പോവുക. പൗരത്വ ഭേദഗതി നിയമത്തിലൂടെ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി നടത്തുന്നത്. നിയമത്തിനെതിരേ പ്രമേയം പാസാക്കിയ ഏക സംസ്ഥാനമാണ് കേരളം.

ഭാരത സംസ്കാരത്തെ തകർക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. കേരളത്തിന് അർഹമായ വിഹിതം കേന്ദ്രം നൽകാതിരുന്നപ്പോഴും വിദ്യാഭ്യാസ വളർച്ചയിലും ആരോഗ്യ മേഖലയിലും കേരളം ഏറ്റവും മുന്നിലാണ്.

ബിജെപിയുടെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യാൻ ഇടുക്കിയിൽ നിന്ന് ജോയ്സ് ജോർജ് പാർലമെന്‍റിൽ ഉണ്ടാകണമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. യോഗത്തിൽ എൽഡിഎഫ് കവളങ്ങാട് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജോയി അറന്പൻകുടി അധ്യക്ഷത വഹിച്ചു.

കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി മാത്യു, സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.എ. അൻഷാദ്, പി.ടി. ബെന്നി, കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് ടോമി ജോസഫ്, ജനതാദൾ-എസ് ജില്ലാ വൈസ് പ്രസിഡന്‍റ് മനോജ് ഗോപി, ടി.പി. തന്പാൻ, ഷാജി പീച്ചക്കര, ജോയി പി മാത്യു, എൻ.സി. ചെറിയാൻ, ടി.എച്ച്. നൗഷാദ്, ജിജോ പീച്ചാട്ട്, ഷിബു പടപറന്പത്ത്, ഷാന്‍റി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.