തൃപ്പൂണിത്തുറ സ്ഫോടനം: കിണർ വെള്ളം പരിശോധന തുടങ്ങി
Saturday, February 17, 2024 4:50 AM IST
തൃപ്പൂണിത്തുറ: വെടിക്കെട്ട് സാമഗ്രികളുടെ സ്ഫോടനത്തിൽ നാശനഷ്ടങ്ങൾ നേരിട്ട ചൂരക്കാട് വൈഎംഎ റോഡിലുള്ള വീടുകളിലെ കിണർ വെള്ളത്തിലെ മലിനീകരണത്തിന്‍റെ സാന്നിധ്യമറിയാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കിണറുകളിൽ നിന്ന് പരിശോധനയ്ക്കായി വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. ഉഗ്രസ്ഫോടനത്തിന്‍റെ പ്രകമ്പനത്തിൽ രാസപദാർത്ഥങ്ങളും മറ്റു മാലിന്യങ്ങളും കിണർ വെള്ളത്തിൽ കലർന്നിട്ടുണ്ടാകാമെന്ന് സംശയമുയർന്നിരുന്നു.

അതിനിടെ കഴിഞ്ഞ രാത്രി പോലീസ് അറസ്റ്റ് ചെയ്ത വെടിക്കെട്ട് തൊഴിലാളി കൊല്ലം ഇടമൺ കനാലിൽ പുറമ്പോക്ക് വീട്ടിൽ ആനന്ദനെ (69) റിമാൻഡ് ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റ ആനന്ദൻ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ നിന്നു പുറത്തിറങ്ങി മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്.

സ്ഫോടനത്തെ തുടർന്ന് വാസയോഗ്യമല്ലാത്ത വിധം വീട് നഷ്ടപ്പെട്ട മൂന്നുകൂട്ടുങ്കൽ ആൻഡ്രൂസിന് പുതിയ വീട് നിർമിച്ച് നൽകാമെന്ന് ലയൺസ് ക്ലബ് അറിയിച്ചിട്ടുണ്ട്.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സി– മണപ്പുറം ഫിനാൻസുമായി ചേർന്നു നടത്തുന്ന പാർപ്പിടം പദ്ധതിയിലാണ് ഇവർക്ക് വീടു നിർമിച്ചു നൽകുക. നിർമാണത്തിനാവശ്യമായ രേഖകളും മറ്റും ഇന്നലെ ലയൺസ് ക്ലബ് ഭാരവാഹികൾ ആൻഡ്രൂസിൽ നിന്ന് ഏറ്റുവാങ്ങി.

അനുമതിയില്ലാതെ വെടിക്കെട്ട്;മരടിലും കേസെടുത്തു

മരട്: മരട് കൊട്ടാരം അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട്, ഒന്പത് തീയതികളിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് കൊട്ടാരം ക്ഷേത്ര ഭാരവാഹികൾക്കെതിരെ മരട് പോലീസ് കേസെടുത്തു.

കലശ ഉത്സവത്തിന്‍റെ ഭാഗമായി കരിമരുന്നു പ്രയോഗം നടത്തിയതിനാണ് കൊട്ടാരം ഭഗവതി ക്ഷേത്രം ദേവസ്വം, തെക്ക്–വടക്ക് ചേരുവാരം ഭാരവാഹികൾ എന്നിവർക്കെതിരെ കേസെടുത്തത്.

അതേസമയം, മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച കളക്ടറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വവും ഇരുചേരുവാരങ്ങളും സംയുക്തമായി നൽകിയ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.