കിണറിനുള്ളിൽ അകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
Wednesday, April 24, 2024 3:29 AM IST
തൊടുപുഴ: കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തൊടുപുഴ മത്സ്യമാർക്കറ്റിനു സമീപത്തെ മുക്കുടം ചേരിയിൽ മേരി മാത്യുവിന്‍റെ വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങിയ മൂവാറ്റുപുഴ നിർമല കോളജിനു സമീപം താമസിക്കുന്ന കാഞ്ഞാംപുറത്ത് അനിൽ കുമാറിനെ (50) യാണ് തൊടുപുഴ ഫയർഫോഴ്സെ ത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

അന്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനിൽ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതിൽനിന്നു പുറത്തുകടക്കാനായില്ല. വീട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചതനു സരിച്ച് ഫയർഫോഴ് സെത്തി ഓക്സിജൻ സിലിണ്ടർ കിണറിനുള്ളിൽ ഇറക്കിയ ശേഷം അനിൽകുമാറിനെ വലയിൽ പുറത്തെത്തിക്കുകയായിരുന്നു.

കിണറിലിറങ്ങുന്പോൾ ശ്രദ്ധിക്കാൻ

ശ്വാസംമുട്ടൽ ഉണ്ടായാൽ അപ്പോൾ തന്നെ മുകളിൽനിന്നു പേപ്പർ കത്തിച്ച് താഴേക്കിടരുത്. ഇങ്ങനെ ചെയ്താൽ കിണറിനുള്ളിലുള്ള ഓക്സിജൻ തീരുകയും കൂടുതൽ ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യും.

കിണറിൽ ഇറങ്ങുന്നതിനു മുന്പായി ഒരു തൊട്ടിയിൽ മെഴുകുതിരി കത്തിച്ച് ഇറക്കുക. ഇറക്കിയശേഷം മുകളിലേക്ക് എടുക്കുന്പോൾ അതിൽ തിരി കത്തി തന്നെയാണ് ഇരിക്കുന്നത് എങ്കിൽ ഓക്സിജനുണ്ടെന്ന് ഉറപ്പിക്കാം. ഇത്തരം സാഹചര്യത്തിൽ വൈദ്യുതി ലഭ്യത ഉണ്ടെങ്കിൽ ഒരു ഫാൻ കെട്ടിയിറക്കുക.

ഒരു കെട്ട് ചവർ കയറിൽ കെട്ടി ശക്തിയായി മുകളിലേക്കും താഴേക്കും കൊണ്ടുവരുക. അപ്പോൾ കിണറിനുള്ളിൽ ഓക്സിജൻ എത്തും. മുകളിൽനിന്നും വെള്ളം താഴേക്ക് ഒഴിച്ചാലും ഓക്സിജന്‍റെ അളവ് കൂടും.