ആശ്വാസമായി വേനൽമഴ: തൊടുപുഴയിൽ വെള്ളക്കെട്ട്
Tuesday, April 30, 2024 11:21 PM IST
തൊടുപുഴ: ഇന്നലെ പെയ്ത വേനൽമഴ ചൂടിന് താത്കാലികാശ്വാസമായെങ്കിലും നഗരവാസികൾക്കും വ്യാപാരികൾക്കും ദുരിതമായി പതിവുപോലെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് നഗരത്തിൽ മഴ ആരംഭിച്ചത്. മഴയ്ക്കൊപ്പം മിന്നലുമുണ്ടായി. അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ കാഞ്ഞിരമറ്റം -മങ്ങാട്ടുകവല ബൈപാസിൽ ന്യൂമാൻ കോളജിനു സമീപം വലിയ വെള്ളക്കെട്ടുണ്ടായി.

മങ്ങാട്ടുകവല -കാരിക്കോട് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മണക്കാട് ജംഗ്ഷൻ, റോട്ടറി ജംഗ്ഷൻ, മാവിൻചുവട്, മൗണ്ട് സിനായ് റോഡ്, കെഎസ്ആർടിസി ജംഗ്ഷൻ, നഗരസഭ പാർക്കിനു മുൻവശം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലൂടെയുള്ള വാഹന ഗതാഗതവും ഏറെ നേരം ദുഷ്കരമായി. പോക്കറ്റ് റോഡുകളിൽനിന്ന് കുത്തൊഴുക്കിൽ കല്ലും മണ്ണും മെയിൻ റോഡിലേക്ക് ഒഴുകിയെത്തിയതും വാഹനയാത്രക്കാർക്ക് ദുരിതമായി.

പലയിടത്തും ഓടകൾ അടഞ്ഞതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകിപോകാൻ സൗകര്യം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഓടകൾ നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് വീണ്ടും അടയും.

മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തിൽ വീതിയുണ്ടായിരുന്ന ഓടകൾ പലതും കൈയേറ്റത്തിന്‍റെ ഫലമായി ഇടുങ്ങിപ്പോയി. ഇതോടെയാണ് ഓടകളിലൂടെയുള്ള സുഗമമായ വെള്ളമൊഴുക്കിന് തടസമുണ്ടായത്.