ഇടുക്കിയെ അതിതീവ്ര വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള യൂത്ത് ഫ്രണ്ട്-എം
Friday, May 3, 2024 12:05 AM IST
ചെറുതോണി: ഇടുക്കി ജില്ലയെ അതിതീവ്ര വരൾച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും കനത്ത ചൂടാന്ന് സംസ്ഥാനത്ത് നേരിടുന്നത്. വേനൽ മഴ തീരെ ലഭിക്കാത്തതും സ്ഥിതി രൂക്ഷമാക്കും. വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം ജില്ലയിൽ അതിരൂക്ഷമായിരിക്കുകയാണ്.

കനത്ത ചൂടിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ജനജീവിതം വിവിധ തലങ്ങളിൽ ദുഃസഹം ആയിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ കനത്ത ചൂടിനെ അതിജീവിക്കുവാൻ നന്നേ പാടുപെടുകയാണ്. അതോടൊപ്പം ഏലം, കുരുമുളക്, തന്നാണ്ടു കൃഷികൾ, ക്ഷീരമേഖല ഉൾപ്പെടെയുള്ള കൃഷികൾ അപ്പാടെ നശിച്ചിരിക്കുന്ന സാഹചര്യമാണ്.

കാർഷിക മേഖലയിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഏലം കൃഷി അപ്പാടെ നശിച്ചിരിക്കുന്നതിനാൽ ചെറുകിട കർഷകരും തോട്ടങ്ങളും ഏലം റീപ്ലാന്‍റ് ചെയ്യേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ജില്ലയെ പ്രത്യേക വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾക്ക് രൂപം നൽകണം. കാർഷിക വായ്പകൾക്ക് പലിശരഹിത മോറട്ടോറിയം പ്രഖ്യാപിക്കുകയും ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വയ്പ്പിക്കുകയും വേണം. കാർഷിക സബ്സിഡി സ്കീമുകളും മറ്റ് ഇതര സഹായങ്ങളും പ്രത്യേക പാക്കേജ് ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച് നടപ്പിൽ വരുത്തണം. ക്ഷീരകർഷകരെ സഹായിക്കുന്നതിന് ആവശ്യമായ ഇതര പദ്ധതികൾ രൂപം നൽകണം.

വനമേഖലയിൽ ജലത്തിന്‍റെ ദൗർലഭ്യം കടുത്തതോടെ വന്യജീവികൾ കുടിവെള്ളം തേടി ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും ഇറങ്ങുന്നത് വലിയ കൃഷിനാശങ്ങൾക്കും ജനജീവിതം ദുഃസഹമാക്കുന്നതിനും ഇടയാക്കുന്നുണ്ട്. അനിയന്ത്രിതമായ വേനൽ ചൂടിൽ കാട്ടുതീ പടരുന്നതും വലിയ ആശങ്കകൾ സൃഷ്ടിക്കുന്നു. ഇവയെല്ലാം അതിജീവിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന് യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്‍റ് ജോമോൻ പൊടിപാറ ആവശ്യപ്പെട്ടു.