കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് കൗൺസിലർമാരുടെ പരാതി
Tuesday, April 30, 2024 11:21 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭയിൽ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് കൗൺസിസിൽ ആക്ഷേപം. വേനൽ കടുത്ത മാർച്ച് അവസാനത്തോടെ എല്ലാ വാർഡുകളിലും കട്ടപ്പന നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചിരുന്നു.

ഒരു കുടുംബത്തിന് 200 ലിറ്റർ വെള്ളം ആഴ്ചയിൽ രണ്ടു ദിവസം വീതമാണ് നൽകുന്നത്. അഞ്ച് ടാങ്കറുകളിലായി ഒരു ലക്ഷം ലിറ്ററോളം വെള്ളമാണ് ദിവസേന നൽകുന്നത്. എന്നാൽ, പലയിടങ്ങളിലും കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്നാണ് കൗൺസിലർമാരുടെ പരാതി.
വെള്ളമെത്തിക്കുന്നവരുടെ താത്പര്യമനുസരിച്ചാണ് വിതരണം നടക്കുന്നത് എന്നും കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വെള്ളം കൃത്യമായി എത്തിക്കുന്നില്ലെന്നുമാണ് കൗൺസിലർമാരുടെ പരാതി.

കട്ടപ്പന നഗരസഭയുടെ പൊതുടാപ്പുകൾ വഴി വാട്ടർ അതോറിറ്റി നൽകുന്ന വെള്ളത്തിന്‍റെ ബില്ലിൽ കുടിശിക വരുത്തിയത് നഗരസഭയുടെ അനാസ്ഥയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.

വർഷങ്ങളായുള്ള കുടിശികയെക്കുറിച്ച് അറിവില്ലാത്തതിനാൽ പഠിച്ച ശേഷം അടുത്ത കൗൺസിലിൽ കത്തിന്‍റെ കാര്യം ചർച്ച ചെയ്യുമെന്നാണ് ഭരണസമിതിയുടെ വിശദീകരണം. കുടിവെള്ള വിതരണം വീഴ്ചയില്ലാതെ തുടരുമെന്നും എല്ലാ വാർഡുകളിലും വെള്ളമെത്തിക്കുന്നുണ്ടെന്നും ചെയർപേഴ്സൺ ബീന ടോമി വ്യക്തമാക്കി.