ആനത്താവളത്തിൽ വിദഗ്ധ ഡോക്ടർമാരില്ല
Wednesday, May 8, 2024 4:09 AM IST
പരിചരണത്തിൽ പാളിച്ചകൾ

കോന്നി: കേരളത്തിലെ പ്രധാന ആനവളർത്തൽ കേന്ദ്രമാണെങ്കിലും കോന്നി ആനത്താവളത്തിൽ ആനകളെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരില്ല. ആനകൾക്ക് രോഗം പിടിപെടുന്പോൾ വെറ്ററിനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ എത്തിച്ച് ചികിത്സ നൽകുകയാണ് പതിവ്. ഇവർ മുൻ പരിചയമുള്ള ഡോക്ടർമാരുടെയും വിദഗ്ധൻമാരുടെയും ഉപദേശങ്ങൾ തേടാറുമില്ല. ആനത്താവളത്തിലെ വെറ്ററിനറി ആശുപത്രി പ്രവർത്തിക്കുന്നില്ല.

ആനകളുടെ പരിചരണത്തിലും ഭക്ഷണ രീതിയിലും ആധുനികതയുടെ പേരു പറഞ്ഞു മാറ്റിയ പരിഷ്കാരങ്ങൾ വിനയായിട്ടുണ്ട്. ഇഷ്ടഭക്ഷണമായിരുന്ന പനംപട്ടയും തെങ്ങോലയും ഇപ്പോൾ നൽകാറില്ല. പകരം പശുവിന് നൽകുന്ന പുല്ലും ചോറും കഞ്ഞിയുമൊക്കെയാണ് നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരമാണ് ആനകളുടെ ഇഷ്ട ഭക്ഷണങ്ങൾ വനംവകുപ്പ് ഒഴിവാക്കിയിരിക്കുന്നത്.

ഇത് ആനകളെ ആരോഗ്യപരമായി തളർത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആധുനിക രീതിയിലുള്ള പരിചരണമാണ് ഇപ്പോൾ ആനകൾക്കു നൽകുന്നതെന്നാണ് വിശദീകരണം. വിശാലമായ കുളിക്കു പകരം ഷവർ ബാത്താണ് ക്രമീകരിച്ചിട്ടുള്ളത്. സ്വതന്ത്രമായി നടത്തവും ഇല്ല. പകരം ആനത്താവളത്തിനുള്ളിലെ വഴികളിലൂടെയാണ് നടത്തം.

കുട്ടിയാന കൊച്ചയ്യപ്പൻ , കുട്ടികൊമ്പൻ കൃഷ്ണ, പിടിയാനകളായ പ്രീയദർശിനി, ഈവ, മീന എന്നിവയാണ് ആനത്താവളത്തിൽ ഇനി അവശേഷിക്കുന്നവ.

കോടനാട് നീലകണ്ഠന്‍ ചരിഞ്ഞതിലും ദുരൂഹത

കോന്നി ആനത്താവളത്തിലെ തലയെടുപ്പിന്‍റെ പ്രതീകമായിരുന്ന കോടനാട് നീലകണ്ഠൻ ആന ചരിഞ്ഞതിലും ദുരൂഹത. എരണ്ടകെട്ടാണ് നീലകണ്ഠന്‍റെ ജീവനെടുത്തതെന്ന് ആനത്താവളം അധികൃതർ പറയുന്നുണ്ടെങ്കിലും ആന്തരികാവയവങ്ങളിലെ ക്ഷതവും അണുബാധയും മരണകാരണമായേക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതു സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തും.

ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോട്ടൂർ, കോടനാട് ആനക്കളരികളിലെ ഡോക്ടർമാരും ആനചികിത്സാ വിദഗ്ധരും ഉൾപ്പെട്ട സംഘമായിരിക്കും വനം വകുപ്പിന് പുറമേ
സമാന്തര അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കിൽ തമിഴ്‌നാട് മുതുമല ആനവളർത്തൽ സങ്കേതത്തിലെ വിദഗ്ധരുടെ സഹായവും തേടും.

ആനയുടെ ആന്തരിക അവയവങ്ങളുടെ ഉൾപ്പടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നേരത്തെയും ദുരൂഹ സാഹചര്യങ്ങളിൽ കോന്നി ആനത്താവളത്തിൽ ആനകൾ ചരഞ്ഞിട്ടുണ്ട്. ഇതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയേക്കും.

നാലു വർഷത്തിനിടെ ചരിഞ്ഞത് നാല് ആനകൾ

കോന്നി ആനത്താവത്തിലെ താപ്പാന മണിയൻ, കുട്ടിയാനകളായ പിഞ്ചു, മണികണ്ഠൻ എന്നിവ മാസങ്ങളുടെ വ്യത്യാസത്തിൽ 2020- 21 കാലഘട്ടത്തിൽ ചരിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിൽ 30ന് കോടനാട് നീലകണ്ഠനും.

75 വയസുണ്ടായിരുന്ന മണിയന് എരണ്ടക്കെട്ടും നാലുവയസുകാരൻ പിഞ്ചുവിന് ഹെർപ്പിസ് രോഗവും ആറുമാസം പ്രായമുണ്ടായിരുന്ന മണികണ്ഠന് ഉദരസംബന്ധമായ അസുഖമായിരുന്നെന്നാണ് ആനത്താവളം അധികൃതരുടെ വിശദീകരണം.

അന്നും ആനകളുടെ മരണത്തിൽ ചികിത്സാ പിഴവും അശാസ്ത്രീയ പരിചരണവും സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

വ്യായാമം കുറഞ്ഞു; പേരുവാലി ക്യാന്പ് വീണ്ടും പരിഗണനയിൽ

കോന്നി: കോന്നി ആനക്കൂട്ടിലെ ആനകളെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ സമീപമുള്ള പേരുവാലിയിലേക്ക് മാറ്റുന്നത് വീണ്ടും പരിഗണനയിൽ. ആനകളെ പേരുവാലിയിൽ തുറന്നുവിട്ടുകൊണ്ട് പുതിയ ഒരു ക്യാന്പ് തുറക്കുന്നതിനായി മുന്പ് തയാറാക്കിയ പദ്ധതിയാണ് വീണ്ടും സജീവമാകുന്നത്. ഇതു സംബന്ധിച്ച വനംവകുപ്പ് ഉന്നതതലത്തിൽ ചർച്ച നടത്തി.

ആനകളുടെ വ്യായാമത്തിനുൾപ്പെടെ ഉതകുന്ന തരത്തിലാണ് പേരുവാലിയിെ വിസ്തൃതമായ സ്ഥലം നിർദേശിക്കപ്പെട്ടത്. വനത്തോടു ചേർന്ന പ്രദേശമായതിനാൽ ആവാസ വ്യവസ്ഥയോടു ചേർന്നു തന്നെ ആനകൾക്കു ജീവിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

നിലവിൽ ആനത്താവളത്തിലെ ആനകൾക്ക് രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം നടത്തം മാത്രമാണ് നിലവിൽ വ്യായാമമായിട്ടുള്ളത്. മുന്പ് ആനകളെ കുളിപ്പിക്കുന്നതിനായി സഞ്ചായത്ത് കടവ്, മാമ്മൂട്ടിൽ കടവ് എന്നിവിടങ്ങളിൽ എത്തിക്കുമായിരുന്നു. തിങ്കളാഴ്ചകളിൽ ആനക്കൂട് അടച്ചിടുന്നതിനാൽ അന്നേദിവസം കുമ്മണ്ണൂർ വനത്തിൽ മേയാൻ വിട്ടിരുന്നു. ഇപ്പോൾ ഇവയെല്ലാം നിർത്തിവച്ചിരിക്കുകയാണ്.

കോന്നി ആനത്താവളത്തിന്‍റെ പ്രസക്തി നഷ്ടപ്പെടാതെ പേരുവാലിയിൽ ക്യാന്പ് തുറക്കാനുള്ള പദ്ധതിയാണ് തയാറാക്കി വരുന്നത്. വർഷങ്ങൾക്കു മുന്പ് പരിഗണനയ്ക്കെത്തിയ പദ്ധതി ഇടയ്ക്കുവച്ച് നിർത്തിവച്ചതാണ്.