മിനി ജോസ് കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
Saturday, April 20, 2024 3:51 AM IST
തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി പതിനാലാം വാർഡ് മെംബർ മിനി ജോസ് (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ധാരണപ്രകാരം വൈസ് പ്രസിഡന്‍റായിരുന്ന മേഴ്സി ഏബ്രഹാം രാജിവച്ച ഒഴിവിലാണ് മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളും എൽഡിഎഫിന് അഞ്ച് അംഗങ്ങളും ബിജെപിക്ക് രണ്ട് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്.

കോൺഗ്രസിന്‍റെ ഏഴംഗങ്ങളിൽ ആറംഗങ്ങൾ പങ്കെടുത്തപ്പോൾ. വൈസ് പ്രസിഡന്‍റായിരുന്ന മേഴ്സി ഏബ്രഹാം വിട്ടു നിന്നു. എൽഡിഎഫിലെ മൂന്ന് അംഗങ്ങളാണ് തെരഞ്ഞെടുപ്പിനായി എത്തിച്ചേർന്നത്. കൃത്യസമയത്ത് എത്തിച്ചേരാത്തതിനാൽ എൽഡിഎഫ് സ്ഥാനാർഥിയാകേണ്ട അംഗം അടക്കം രണ്ട് അംഗങ്ങൾക്ക് ഹാളിൽ പ്രവേശിക്കാനായില്ല.

ഇതോടെ എൽഡിഎഫിന്‍റെ ബാക്കി മൂന്ന് അംഗങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഇതോടെ മിനി ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന സമ്മേളനം കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ റോബിൻ പരുമല അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്‍റ് ഈപ്പൻ കുര്യൻ, കോൺഗ്രസ് കടപ്ര മണ്ഡലം പ്രസിഡന്‍റ് തോമസ് പി. വർഗീസ്, ശിവദാസ് യു. പണിക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിഷാ അശോകൻ, ജിവിൻ പുളിമ്പള്ളി, സൂസമ്മ പൗലോസ്, ഷാജി കുഞ്ഞ്, വിമല ബെന്നി, ലിജി ആർ. പണിക്കർ, എബി നിലവറ, ജോസ് വി. ചെറി, പീതാംബരദാസ്, സന്തോഷ് ശിവകൃപ, സുരേഷ് കടപ്ര തുടങ്ങിയവർ പ്രസംഗിച്ചു.

പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽനിന്നും വിട്ടുനിന്ന മേഴ്‌സി ഏബ്രഹാമിനെതിരേ നടപടി ഉണ്ടാകുമെന്നു ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ അറിയിച്ചു.

വോട്ട് ചെയ്യാനെത്തിയത് ആംബുലൻസിൽ

തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡ് മെംബർ സൂസമ്മ പൗലോസ് വോട്ടു ചെയ്യാനെത്തിയത് ആംബുലൻസിൽ. കടപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ സ്വതന്ത്രയായി വിജയിച്ച സൂസമ്മ പൗലോസ് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലാണ്.

തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ കാലിന് ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സയുടെ ഭാഗമായി അഡ്മിറ്റ് ആയിരുന്നു. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിലവിൽ വൈസ് പ്രസിഡന്‍റായിരുന്ന മേഴ്സി ഏബ്രഹാം കൂറു മാറുമോ എന്ന സംശയത്തെത്തുടർന്ന് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ അഭ്യർഥന മാനിച്ചാണ് സൂസമ്മ പൗലോസ് ആംബുലൻസിൽ പഞ്ചായത്ത് ഓഫീസിൽ എത്തിയത്.

എന്നാൽ, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മിനി ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ സൂസമ്മ പൗലോസിന് വോട്ട് രേഖപ്പെടുത്തേണ്ടതായി വന്നില്ല.