കനാൽ റോഡുകളും തീരവും കാടുകയറി; കാട്ടുമൃഗങ്ങൾക്കു താവളം
Friday, May 3, 2024 3:44 AM IST
കോഴഞ്ചേരി: പമ്പാ ജലസേചന പദ്ധതിയുടെ കനാൽ റോഡുകൾ കാടുകയറി. കനാൽ പാതകൾ കാടുവെട്ടിത്തെളിച്ചിട്ടു വർഷങ്ങളായി. ഇതോടെ തീരങ്ങൾ കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും സാമൂഹ്യ വിരുദ്ധരും കൈയടക്കി. കനാൽ തീരത്തുകൂടിയുള്ള പാതകളിലും സുഗമമായി വഴിനടക്കാനാകുന്നില്ല.

വടശേരിക്കര മുതൽ വാഴക്കുന്നം വരെയുള്ള പ്രധാന കനാൽ പാതയും വാഴക്കുന്നം മുതലുള്ള ഇടത്, വലതുകര കനാൽപാതകളും കാടുകയറി കിടക്കുകയാണ്. വറുതിയുടെ കാലഘട്ടത്തിൽ കനാൽ ജലം ഉപയോപ്പെടുത്തുന്നത് നിരവധിയാളുകളാണ്.

എന്നാൽ കനാൽ അറ്റകുറ്റപ്പണിയിലും തീരങ്ങൾ സംരക്ഷിക്കുന്നതിലും നടപടി ഉണ്ടാകുന്നില്ല. കനാലിലൂടെ വെള്ളം എത്തുന്പോൾ മാത്രമാണ് സമീപത്തെ കിണറുകളും ജലാശയങ്ങളും സന്പുഷ്ടമാകുന്നത്.

പ്രധാന കനാൽപാതയുടെ തീരങ്ങൾ കാട്ടുപന്നി കൈയടക്കിയിരിക്കുകയാണ്. കാട്ടുപന്നിയുടെ താവളങ്ങളാണ് കനാൽപാത. ഇതോടൊപ്പം ഇഴജന്തുക്കളും യഥേഷ്ടമുണ്ട്. വടശേരിക്കര, ബൗണ്ടറി ഭാഗങ്ങളിൽ കനാൽ തീരം വന്യമൃഗങ്ങൾക്കും താവളമാകുകയാണ്. കഴിഞ്ഞയിടെ കടുവയും പുലിയും ഉൾപ്പെടെ കനാൽപാതയോടു ചേർന്ന സ്ഥലങ്ങളിൽ എത്തിയിരുന്നു. വേനൽക്കാലത്ത് കനാലിൽ വെള്ളം ലഭ്യമാകുന്നതിനാൽ തീരങ്ങളിലെ കുറ്റിക്കാടുകൾ താവളമാക്കുകയാണ് വന്യമൃഗങ്ങൾ.

വലതുകര കനാൽ പാത മയക്കു മരുന്ന് ലോബിയുടെ പിടിയിൽ

വലതുകര കനാലിലെ വാഴക്കുന്നം മുതല്‍ വരട്ടാര്‍ വരെയുള്ള 22.5 കിലോമീറ്റര്‍ ദൂരമുള്ള കനാലിന്‍റെ അപ്രോച്ച് റോഡില്‍ വന്‍തോതില്‍ കഞ്ചാവ്, മയക്കുമരുന്ന് വില്പന. വേനല്‍ക്കാലമായതോടെ കുളിക്കാനെന്ന ഭാവേന കനാലില്‍ എത്തുന്നവരില്‍ പലരും മയക്കുമരുന്നുലോബിയുടെ ഇടനിലക്കാരും ഉപഭോക്താക്കളുമാണെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ലഭിക്കാത്തത് പോലീസിനെയും മറ്റ് ഏജന്‍സികളെയും വലയ്ക്കുന്നുണ്ട്.

കനാല്‍ പാലത്തിന്‍റെ കോണ്‍ക്രീറ്റ് കടവുകളിലും കനാലിനോടു ചേര്‍ന്നുള്ള അപ്രോച്ച് റോഡിലുമാണ് രാത്രികാലങ്ങളിലും പുലര്‍ച്ചെയും കഞ്ചാവിന്‍റെ മയക്കുമരുന്നുകളുടെയും വില്പനയും മറ്റും നടക്കുന്നത്. രൂക്ഷമായ ജലക്ഷാമം ഉള്ളതിനാല്‍ ദൂരസ്ഥലങ്ങളിലുള്ള ആളുകള്‍ പോലും വാഹനങ്ങള്‍ വാടകയ്ക്ക് വിളിച്ചാണ് വലതുകര കനാലിനന്‍റെ വിവിധ കടവുകളില്‍ കുളിക്കാന്‍ എത്തുന്നത്.

ഇതിന്‍റെ മറവിലാണ് കഞ്ചാവ് ലോബി പ്രവര്‍ത്തിക്കുന്നത്. ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമാണ് കഞ്ചാവിന്‍റെയും വീര്യംകൂടിയ മയക്കുമരുന്നുകളുടെയും വില്പയും സംഭരണവും നടക്കുന്നത്.

അന്യജില്ലകളില്‍നിന്നും രാത്രികാലങ്ങളില്‍ നിരവധിപേര്‍ വലതുകര കനാലിന്‍റെ അപ്രോച്ച് റോഡുകളില്‍ക്കൂടി സഞ്ചരിക്കുന്നുണ്ടെന്ന് സമീപവാസികള്‍തന്നെ പറയുന്നു.

ഇത്രയധികം കഞ്ചാവ്, മയക്കുമരുന്നു വില്പന ഉണ്ടായിട്ടും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമോ മറ്റ് ഏജന്‍സികളോ ഇതു കണ്ടെത്താനും നടപടി സ്വീകരിക്കാനും തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് കാലവും കഞ്ചാവ് വില്പനക്കാര്‍ക്ക് സുവർണാവസരമായിരുന്നു.

രാത്രികാലങ്ങളിലേതു പോലെ പകല്‍ സമയങ്ങളിലും കനാലിന്‍റെ തീരപ്രദേശങ്ങളിലും മറ്റും വന്‍തോതിലാണ് കഞ്ചാവിന്‍റെ വില്പനയും വ്യാപാരവും നടക്കുന്നത്. സംസ്ഥാന എക്‌സൈസ് വകുപ്പും പോലീസും കഞ്ചാവ്, മയക്കുമരുന്നു വില്പനയ്‌ക്കെതിരേ ശക്തമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ കഞ്ചാവ് മാഫിയകള്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളായി ഇവിടം മാറും.

മുന്‍കാലങ്ങളില്‍ പോലീസിന്‌റെ ശക്തമായ പട്രോളിംഗ് ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. സേനയിലെ അംഗബലം കുറഞ്ഞതും വാഹനത്തിന്‍റെ കുറവും കാരണം പട്രോളിംഗും നിലച്ചിരിക്കുകയാണ്.