കുടകിൽ മലയാളി കുടുംബത്തെ ആക്രമിച്ച മൂന്നു പേർ കൂടി അറസ്റ്റിൽ
Sunday, May 5, 2024 1:43 PM IST
ഇരിട്ടി: കുടകിൽ മലയാളി കുടുംബത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച പുൽപ്പള്ളി ക്വട്ടേഷൻ സംഘത്തിലെ മൂന്നു പ്രതികൾകൂടി പോലീസിന്‍റെ പിടിയിൽ.

പുൽപ്പള്ളി കേന്ദ്രീകരിച്ചുള്ള ഒരു ക്വട്ടേഷൻ സംഘം കർണാടകയിലെ കുടകിൽ എത്തി കഴിഞ്ഞ മാസമാണ് ആക്രമണം നടത്തിയത്. 16 വർഷമായി കർണാടകയിലെ സോമവാർപ്പേട്ട അബുൻ ഗട്ടയിൽ താമസിച്ച് കൃഷി ചെയ്തുവരുന്ന പുൽപ്പള്ളിക്കാരായ നടക്കുഴക്കൽ ജോസ് (77) , മകൻ സാബു (48 ) എന്നിവരെ ആക്രമിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ഒന്പതു ലക്ഷം രൂപ തട്ടിയെടുത്തു.

സാബുവിനെയും പിതാവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം 90 കിലോമീറ്റർ ദൂരെ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് ആക്രമണത്തിനിരയായവർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. സംഭവത്തിൽ 12 പേർ അടങ്ങുന്ന ക്വട്ടേഷൻ സംഘത്തിനെതിരേ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിൽ നാലുപേരായ ഷൈബി കൂനംപറമ്പിൽ, ടുട്ടു, കാപ്പി സെറ്റ് സ്വദേശി ജോമോൻ, സുബിൻ എന്നിവരെ കർണാടക പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ഒരു മാസത്തിനുശേഷം കേസിലെ മൂന്ന് പ്രതികളെകൂടി പുൽപ്പള്ളി പോലീസിന്‍റെ സഹായത്തോടെ കേരളത്തിൽ വച്ച് കർണാടക പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പുൽപ്പള്ളി സ്വദേശികളായ ചെറുകുന്നേൽ അരുൺ രാജ് (28), ഇരുളംവെളുത്തിരി വീട്ടിൽ അമൽ രവീന്ദ്രൻ (28) , കോളറാട്ട് കുന്ന് ആണ്ടൂവീട്ടിൽ ഷിബിൻ എന്നിവരെയാണ് കർണാടക പോലീസും പുൽപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ പി.സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അറസ്റ്റ് ചെയ്‍തത്. അണ്ണായി എന്ന ലിനിൽ, ബല്ലേരി ഷൈജു, മൊട്ട ഷിനു എന്നിവർ ഉൾപ്പെടെ അഞ്ചുപേരെകൂടി സംഭവത്തിൽ ഇനി അറസ്റ്റ് ചെയ്യാനുണ്ട്.