ആന ഭീതിയിൽ ആറളം ഫാം
Friday, May 3, 2024 1:46 AM IST
ആറളം ഫാം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ഫാമിനേയും പുനരധിവാസ മേഖലയിൽ കഴിയുന്നവരേയും സംരക്ഷിക്കാൻ കഴിയാതെ വനപാലകർ. കാട്ടിലേക്ക് തുരത്തുന്ന ആനകൾ തിരിച്ചെത്തി വീണ്ടും നാശനഷ്ടങ്ങൾ വരുത്തുന്നത് തുടരുകയാണ്. ആന മതിൽ നിർമാണം നടക്കുന്നിടങ്ങളിൽ താത്കാലിക സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകൾ അധികവും പുനരധിവാസ മേഖലയിലും ഫാമിലും തുടരുകയാണ്.

ആനകളെ കാട്ടിലേക്ക് തുരത്താതെ വനപാലകർ താത്കാലികമായി ഓടിച്ചുവിടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. ആനയുടെ ശല്യം കോട്ടപ്പാറ മേഖലയിലുള്ളവർക്കാണ് ഏറ്റവും വലിയ തിരിച്ചടി.

കോട്ടപ്പാറയിൽ പ്രതിഷേധം

കാട്ടാന ശല്യത്തിനെതിരേ പ്രതിഷേധവുമായി കോട്ടപ്പാറ ദേശവാസികൾ. കഴിഞ്ഞ 21 വർഷങ്ങളായി ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് ഉറങ്ങാൻ കഴിയുന്നതെന്ന് കോട്ടപ്പാറസ്വദേശി വാസു പറയുന്നു. ആനയുടെ ഭീതി പെടുത്തുന്ന ശബ്ദം കേട്ടാണ് പ്രദേശവാസികൾ പലപ്പോഴും ഞെട്ടിയുണരുന്നത്.

ആന ഇറങ്ങിയതറിഞ്ഞാൽ വനം വകുപ്പെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്തുന്നുണ്ടെങ്കിലും അവ തിരിച്ചെത്തുകയാണ്‌ പതിവ്. ആനമതിൽ നിർമാണത്തിന് തുടക്കത്തിലുണ്ടായ വേഗത ഇപ്പോൾ ഇല്ലാത്തതും വലിയ തിരിച്ചടിയാണ്.

ആനകൾ ഇറങ്ങുന്നതും കയറുന്നതും കോട്ടപ്പാറ ഭാഗത്തിലൂടെ ആയതാണ് തദ്ദേശവാസികളെ ഭീതിയിലാക്കുന്നത്. തങ്ങൾക്ക് സുരക്ഷ നല്കാൻ കഴിഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങുമെന്നാണ് ആദിവാസികൾ പറയുന്നത്.