കന്നി വോട്ടും തട്ടിയെടുത്തു
Saturday, April 27, 2024 1:52 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ തലോറ ഗവ. എൽപി സ്കൂളിലെ എട്ടാം നമ്പർ ബൂത്തിൽ കള്ള വോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ്. കന്നി വോട്ടറായ ഫാത്തിമത്ത് ഫിദ എന്ന പെൺകുട്ടിയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വോട്ട് ചെയ്യാൻ എത്തിയപ്പോളാണ് തന്‍റെ വോട്ട് മറ്റൊരാൾ ചെയ്തെന്ന് മനസിലായത്. തുടർന്ന് യുഡിഎഫ് പ്രിസേഡിംഗ് ഓഫീസർക്ക് പരാതി നൽകുകയും പെൺകുട്ടിക്ക് ചലഞ്ചിംഗ് വോട്ട് ചെയ്യുവാനുള്ള അവസരം നൽകുകയും ചെയ്തു.

കൊളക്കാട്: കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് സെന്‍റ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ 112-ാം ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി. ചർച്ചയ്ക്കൊടുവിൽ പ്രിസൈഡിംഗ് ഓഫീസർ ടെൻഡർ വോട്ട് ചെയ്യാൻ അനുമതി നൽകി. ക്രമനമ്പർ 74 ആയ വിജയകുമാരിയുടെ വോട്ടാണ് മറ്റാരോ ചെയ്തതായി പരാതി ഉയർന്നത്. വോട്ടറുടെ പരാതിയെ തുടർന്നാണ് ടെൻഡർ വോട്ട് ചെയ്യാൻ അനുമതി നല്കിയത്.