ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നാലു ശതമാനം ക്ഷാമബത്ത അനുവദിച്ച സർക്കാർ സർവീസ് പെൻഷൻകാർക്ക് ആനുകൂല്യങ്ങൾ അനുവദിക്കാതെ രണ്ടാംകിട പൗരൻമാരായി കാണുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കുടിശികയായ 19 ശതമാനം ക്ഷാമാശ്വാസവും ഡിഎയും ഉൾപ്പെടെയുള്ള പെൻഷൻ പരിഷ്കരണ കുടിശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും കെഎസ്എസ്പിഎ ഇരിക്കാർ നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പി. ദിനേശൻ അധ്യക്ഷത വഹിച്ചു.
പി.പി. ചന്ദ്രാഗംതൻ, നാരായണൻ കൊയിറ്റി, എം.പി. കുഞ്ഞിമൊയ്തീൻ, പി.ടി. കുര്യാക്കോസ്, കെ. ദിവാകരൻ, എം.കെ. ബാലകൃഷ്ണൻ, ജോസ് അഗസ്റ്റിൻ, കെ.സി. ജോൺ, കെ.വി. പദ്മനാഭൻ, ഡോ. വി.എ. അഗസ്റ്റിൻ, പി.ജെ. സ്കറിയ, ബാബുക്കുട്ടി ജോർജ്, കെ.ടി. മുഹമ്മദ് കുഞ്ഞി, എസ്. കൃഷ്ണൻ, കെ.സി. ഔസേഫ്, വർഗീസ് ജോൺ, കെ.വി. ബാലകൃഷ്ണൻ, പി. സാമുവൽ, വി.വി. കുഞ്ഞികൃഷ്ണൻ, പോൾ വർക്കി എന്നിവർ പ്രസംഗിച്ചു.