പാലം ഭിത്തി നിർമാണവും അപ്രോച്ച് റോഡ് ടാറിംഗും പ്രതിസന്ധിയിൽ
Tuesday, May 7, 2024 1:21 AM IST
കൊട്ടിയൂർ: വൈശാഖ മഹോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നീണ്ടുനോക്കി പാലത്തിന്‍റെ വശങ്ങളിലെ ഭിത്തിയുടെ നിർമാണവും അപ്രോച്ച് റോഡിന്‍റെ ടാറിംഗ് പ്രവൃത്തിയും പ്രതിസന്ധിയിൽ. പാലത്തിന്‍റെ നിർമാണം പൂർത്തിയായെങ്കിലും പാലത്തിന്‍റെ വശങ്ങളിലെ ഭിത്തിയുടെ നിർമാണം പൂർത്തിയാകാൻ ഇനിയും രണ്ട് ആഴ്ചയോളം വേണമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറയുന്നത്. ഇത് പൂർത്തിയായ ശേഷം മേയ് അവസാനത്തോടെ മാത്രമേ സമീപന റോഡിന്‍റെ ടാറിങ്ങ് നടത്തുകയൂള്ളൂ.

സമാന്തര റോഡിന്‍റെ നവീകരണവും അന്തിമഘട്ടത്തിലാണ്. എന്നാൽ, സമാന്തര റോഡിലുള്ള ആറ് കലുങ്കുകളുടെ നിർമാണം പൂർത്തിയാകാനുണ്ട്. കേളകം മുതൽ കൊട്ടിയൂർ വരെ ചിലയിടങ്ങളിൽ റോഡ് ടാർ ചെയ്യാനുണ്ട്. കേളകം മുതൽ വളയംചാൽവരെയുള്ള പ്രവൃത്തിയും പൂർത്തിയായിട്ടില്ല. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഉൾപ്പെടുത്തി 14,10,17,933 രൂപ ചെലവിലാണ് വളയംചാൽ മുതൽ മന്ദംചേരി വരെയുള്ള 11.67 കിലോമീറ്റർ റോഡ് നിർമാണം നടക്കുന്നത്.

കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലായാണ് സമാന്തര റോഡുള്ളത്. നീണ്ടുനോക്കി പാലത്തിന്‍റെ നിർമാണത്തിനായി 6.4 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നീണ്ടുനോക്കി ടൗണിനെ കൊട്ടിയൂർ സാമന്തര റോഡുമായി ബന്ധിപ്പിക്കുന്നതാണ് നീണ്ടുനോക്കി പാലം. പാലുകാച്ചി, പന്നിയാമല, ഒറ്റപ്ലാവ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനകരമായിരുന്നു പാലം.

പഴയപാലം പൂർണമായി പൊളിച്ചശേഷമായിരുന്നു പുതിയ പാലം നിർമാണം ആരംഭിച്ചത്. 2022 ഡിസംബറിലാണ് പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്. എന്നാൽ, അധികം വൈകാതെ പാലം പണി നിലച്ചു. ഇക്കൊല്ലം ജനുവരിയിലാണ് പാലം പണി പുനരാരംഭിച്ചത്. പാലം പൂർത്തിയായാൽ നീണ്ടുനോക്കി കവലയിൽ നിന്നും കൊട്ടിയൂർ അമ്പലത്തിലേക്കുള്ള ബൈപാസ് റോഡായി ഉപയോഗിക്കാം. മന്ദംചേരി കവലയും സമാന്തരമായി ബന്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഉത്സവകാലത്ത് വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. 21 നാണ് ഈ വർഷത്തെ കൊട്ടിയൂർ വൈശാഖോത്സവം ആരംഭിക്കുന്നത്.