അവസാന ലാപ്പിൽ വിജയം ഉറപ്പിച്ച് സ്ഥാനാർഥികൾ
Tuesday, April 23, 2024 7:57 AM IST
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തി. കണ്ണൂരിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും ഇതിനകം മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യം സജീവമായത് എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജനായിരുന്നു. മറ്റു രണ്ട് സ്ഥാനാർഥികളും പ്രചാരണ രംഗത്ത് സജീവമാകുന്നതിന് മുന്നേ തന്നെ ജയരാജൻ ഏറെ ദൂരം താണ്ടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും ഈ ദൂരം ഓടിപ്പിടിച്ചു. എം.വി.ജയരാജന്‍റെ പൊതുപര്യടനം ഇന്നലെ സമാപിച്ചു. ഇന്ന് വിവിധ മണ്ഡലങ്ങളിലൂടെ റോഡ് ഷോ നടത്തും. വോട്ടെടുപ്പിന് ഇനി മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥികൾ എല്ലാവരും ആത്മവിശ്വാസത്തിലാണ്.

ഫലം എന്താകുമെന്ന് അറിയാൻ ജൂൺ നാലു വരെ കാത്തിരിക്കണമെങ്കിലും വിജയം തങ്ങൾക്കൊപ്പമായിരിക്കുമെന്നാണ് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഉറപ്പിച്ചു പറയുന്നത്.

പിണറായി സർക്കാരിനെതിരേയുള്ള വിധിയെഴുത്ത്: കെ.സുധാകരൻ

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ വലിയൊരു ജനവികാരമാണ് തെരഞ്ഞടുപ്പ് പ്രചാരണ കേന്ദ്രങ്ങളിൽ കാണാൻ സാധിച്ചത്. അഴിമതിയും അധിക നികുതിയും കേരളത്തിലെ ജനജീവിതത്തെ താറുമാറാക്കി. ഇതിനെതിരേയായിരിക്കും കേരളത്തിലെ ജനവിധി. ഇന്ത്യാ രാജ്യത്തെ നയിക്കാൻ കോൺഗ്രസിനെ സാധിക്കൂ. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഈ തെരഞ്ഞടുപ്പ്. അക്രമ രാഷ്‌ട്രീയത്തിനും ബോംബ് രാഷ്‌‌ട്രീയത്തിനുമെതിരേ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ യുഡിഎഫിന് സാധിക്കും.

സിപിഎമ്മിന്‍റെ കുത്തക മണ്ഡലങ്ങളിൽ പോലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഇത് യുഡിഎഫിന് വൻ പ്രതീക്ഷയാണ് നല്കുന്നത്. സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്പോഴും ആർഭാടത്തിനും ധൂർത്തിനും അറുതി വരുത്താത്ത സംസ്ഥാന സർക്കാരിനുള്ള തിരിച്ചടിയായിരിക്കും ഈ തെരഞ്ഞടുപ്പ്. കഴിഞ്ഞ തവണത്തെക്കാളും ഭൂരിപക്ഷം വർധിക്കും.

യുഡിഎഫ് പക്ഷം എൽഡിഎഫിലേക്ക്: എം.വി. ജയരാജൻ

യുഡിഎഫ് പക്ഷത്തുള്ള ആളുകളുടെ മനോഭാവം എൽഡിഎഫ് അനുകൂലമായി മാറുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഒരു മുന്നണിയെ പോലും ഒന്നിച്ച് നിർത്താൻ കോൺഗ്രസിന് സാധിക്കുന്നില്ല. എല്ലാം കൊണ്ടും കണ്ണൂരിൽ വിജയിക്കാൻ സാധ്യതയാണുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷത്തിന്‍റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്. കേന്ദ്രം വിലക്കയറ്റം ഉയർത്തുന്പോൾ കേരളം വിലക്കയറ്റം ഒഴിവാക്കാനുള്ള നയങ്ങളുടെ കാര്യത്തിൽ കോൺഗ്രസിനെ ബിജെപിയുടെ അതേ രീതിയിലാണ് കാണുന്നത്. ബിജെപിക്കൊപ്പം മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. ഇടതുപക്ഷത്തിന്‍റെ വികസന കാഴ്ചപ്പാട് കേരളം നടപ്പാക്കി തെളിയിച്ചുകഴിഞ്ഞു.

എംപി ഫണ്ട് ഏറ്റവും കുറവ് ചെലവഴിച്ചത് കണ്ണൂരിലാണ്. എംപിയെന്ന നിലയിൽ ലോക്സഭയിൽ ഏറ്റവും കുറഞ്ഞ ഹാജരുള്ളയാളാണ് ഇവിടെ മത്സരിക്കുന്നത്.2020 തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്.

യുവ വോട്ടർമാർക്ക് മോദിയിൽ വിശ്വാസം: സി .രഘുനാഥ്

വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കണ്ണൂരിന്‍റെ വികസനത്തിന് ഇടതു-വലതു മുന്നണികൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് ജനം തിരിച്ചറിഞ്ഞതും യുവവോട്ടർമാർ മോദിയിൽ വിശ്വാസമർപ്പിച്ചതും അനുകൂലഘടകമാണ്. ഇരുമുന്നണികളും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു.
പാർലമെന്‍റിലേക്ക് പോകാത്തതും പോയാൽ തന്നെ സംസാരിക്കുകയും ചെയ്യാത്ത, അനുവദിച്ച ഫണ്ട് പോലും വിനിയോഗിക്കാതെ ലാപ്സാക്കിയ എംപിയെയും ബോംബ് രാഷ്‌ട്രീയത്തിന്‍റെ വക്താക്കളെയും ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. അവർ വികസനത്തിനും മാറ്റത്തിനുമാണ് ആഗ്രഹിക്കുന്നത്.
ഇടതു-വലതുമുന്നണി പ്രതിനിധികൾ മാറി മാറി പാർലമെന്‍റിലെത്തിയിട്ടും കാർഷിക മേഖല, വന്യമൃഗശല്യം എന്നിവയക്ക് പരിഹാരം കാണാൻ നടപടികളെടുത്തില്ലെന്നത് മലയോര കർഷകരും മനസിലാക്കിയിട്ടുണ്ട്. മലയോര കർഷകകരുടെ മനസും എൻഡിഎയ്ക്ക് ഒപ്പമുണ്ടെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.