വോട്ടിംഗിലെ കാലതാമസവും, മെഷീൻ തകരാറും: തീരദേശ മേഖലയിൽ വലഞ്ഞ് ഉദ്യോഗസ്ഥർ
Sunday, April 28, 2024 6:49 AM IST
വിഴിഞ്ഞം: രാത്രി വൈകിയും ജനത്തെവലച്ച് വോട്ടെടുപ്പ് നീണ്ടതോടെ വോട്ടിംഗ് യന്ത്രങ്ങൾ തിരിച്ച് നൽകാൻ പുലർച്ചെവരെ കാത്തിരുന്ന് പോളിംഗ് ഉദ്യോഗസ്ഥരും മടുത്തു. തീരദേശ മേഖലയിലെ മിക്ക ബുത്തുകളും ഒഴിഞ്ഞത് പുലർച്ചെ രണ്ടിനു ശേഷം.

മൂന്ന് ദിവസം വരെ ഉറങ്ങാതെ കാവലിരുന്ന് ഇവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരും വലഞ്ഞു. മുൻവർഷങ്ങളെക്കാൾ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയതും വേഗതക്കുറവും അധികൃതർക്കും വോട്ടർമാർക്കും തിരിച്ചടിയായി. ക്യൂവിൽ നിന്നവരും ടോക്കൺ വാങ്ങിയവരിലും ചിലർ രാത്രിയോടെ വോട്ട് ചെയ്യാതെ മടങ്ങിയതായും അധികൃതർ പറയുന്നു.

തീരമേഖലയിലെ പല ബൂത്തുകളിലും രാത്രി വൈകിയും വോട്ടർമാരുടെ വലിയ ക്യൂ അനുഭവപ്പെട്ടു. അടിമലത്തുറയിലെ ലൂയിസ് മെമ്മോറിയൽ സ്കൂളിലെ വോട്ടെടുപ്പ് പൂർത്തിയായത് രാത്രി ഏറെ വൈകിയായിരുന്നു.

ഇവിടെ രാവിലെ മുതൽ വോട്ടിംഗിന് കാലതാമസം ഉണ്ടാകുന്നത് അധികൃതരെ അറിയിച്ചിട്ടും ഇത് പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടാകാത്തത് വോട്ടർമാരുടെ പ്രതിഷേധത്തിനും പലയിടത്തും സംഘർഷാവസ്ഥയ്ക്കും കാരണമായി. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

വിഴിഞ്ഞം ഹാർബർ എൽപി സ്കൂൾ, ഹാർബർ എൻജിനീയറിംഗ് ഓഫീസ്, ശിശുവിഹാർ, കോട്ടപ്പുറം സ്‌കൂൾ, ചാണി ജവഹർ സ്കൂൾ, എന്നിവിടങ്ങളിലും പോളിംഗ് അവസാനിച്ചത് ഏറെ വൈകിയായിരുന്നു.

ആറ് മണിക്ക് മുമ്പ് പോളിംഗ് ബൂത്തുകളിൽ എത്തിയ എല്ലാ വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം നൽകിയതായി അധികൃതർ അറിയിച്ചു. വോട്ടിംഗ് നടപടികളിലെ കാലതാമസത്തെ തുടർന്ന് കടുത്ത ചൂടിൽ ദീർഘനേരം കാത്ത് നിൽക്കേണ്ടിവന്നത് ജനങ്ങളെ വലച്ചു.

ഇതിനിടെ പൂങ്കുളത്ത് കള്ളവോട്ട് നടന്നതായി ആരോപണവുമുയർന്നു. കോളിയൂർ കീഴൂർ സ്വദേശി സുരേഷ് കുമാർ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോഴാണ് വോട്ട് മറ്റാരോ ചെയ്തിതിക്കുന്നതായി മനസിലായത്. സുരേഷ് പോളിംഗ് ഓഫീസർക്ക് പരാതി നൽകിയതിനെ തുടർന്ന് ടെണ്ടർ വോട്ട് അനുവദിച്ച് പ്രശ്നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.