നെല്ലിയാമ്പതി എസ്റ്റേറ്റ് ക്വാർട്ടേഴ്സുകൾക്കു സമീപം പുലിയും കരടിയും
നെല്ലിയാമ്പതി എസ്റ്റേറ്റ് ക്വാർട്ടേഴ്സുകൾക്കു സമീപം പുലിയും കരടിയും
Thursday, March 28, 2024 11:51 PM IST
നെന്മാറ: നെല്ലിയാമ്പതി സീതാർകുണ്ട് പോബ്സ് എസ്റ്റേറ്റ് പരിസരത്തു പകൽ കരടിയും രാത്രി പുലിയും ഇറങ്ങി. കഴിഞ്ഞദിവസം രാത്രി തേയില ഫാക്ടറിവളപ്പിലാണു രാത്രി പുലി മാനുകളെ പിന്തുടർന്ന് എത്തിയത്. മൃഗങ്ങൾ ഓടുന്ന ശബ്ദംകേട്ട് പുറത്ത് ലൈറ്റ് തെളിച്ചു ജനലിനുള്ളിലൂടെ നോക്കിയ കാവൽക്കാരനാണു പുലി ഓടിവരുന്നതു കണ്ടത്.

ലൈറ്റ് തെളിച്ചു ശബ്ദമുണ്ടാക്കിയതോടെ പുലി പിന്തിരിഞ്ഞോടി. കഴിഞ്ഞദിവസം പകൽ എസ്റ്റേറ്റ് ബംഗ്ലാവ് റോഡിൽ കരടിയെയും കണ്ടു. പകൽസമയമായതിനാൽ തൊഴിലാളികൾ ഒച്ചവച്ച് കല്ലെറിഞ്ഞ് ഓടിക്കുകയാണുണ്ടായത്. അടുത്തടുത്ത ദിവസങ്ങളിൽ കരടിയുടെയും പുലിയുടെയും സാന്നിധ്യം രാപകൽഭേദമില്ലാതെ ഉണ്ടായ തു സീതാർകുണ്ടിലേക്കു വരുന്ന വിനോദസഞ്ചാരികൾക്കും ഭീഷണിയാകുമെന്നു പ്രദേശവാസികൾ പറഞ്ഞു.


കാപ്പിത്തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിൽ പുലിയും കരടിയും നിന്നാൽ കാണാത്തതിനാൽ തൊഴിലാളികൾക്കും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയിലാണ്.

സമീപത്തു കാടുകൾ ഉണ്ടെങ്കിലും ജനവാസമേഖലയിൽ പുലിയെയും കരടിയെയും സാധാരണ കാണാറില്ല. കാട്ടാനക്കൂട്ടം മാത്രമാണ് സാധാരണഗതിയിൽ വരാറുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.