ഇഡി അന്വേഷണത്തിന്‍റെ പൊരുൾ തേടി മുന്നണികൾ
ഇഡി അന്വേഷണത്തിന്‍റെ  പൊരുൾ തേടി മുന്നണികൾ
Thursday, March 28, 2024 1:52 AM IST
സാബു ജോണ്‍

തിരുവനന്തപുരം: മാസപ്പടിയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ അജൻഡകൾ മാറ്റിമറിക്കാൻ വഴിതെളിക്കും. ഇഡി എവിടെ വരെ പോകുമെന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്‍റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾ.

പൗരത്വ ഭേദഗതി നിയമം എന്ന ഏക അജൻഡയിലൂന്നി തെരഞ്ഞെടുപ്പു പ്രചാരണം നടത്താനാണ് ഇടതുപക്ഷം ഇപ്പോൾ ഇഷ്ടപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബഹുജന കണ്‍വൻഷനുകൾ നടന്നുവരികയാണ്. ഇന്നു തിരുവനന്തപുരത്തു കണ്‍വൻഷൻ നടക്കുന്നുണ്ട്. കണ്‍വൻഷനുകളിലെ മെച്ചപ്പെട്ട ജനപങ്കാളിത്തം ഇടതുപക്ഷത്തിന് ആവേശം പകരുന്നുണ്ട്. ഇതിനിടെ ഇഡി അന്വേഷണം മുന്നോട്ടു പോയാൽ അതിനു രാഷ്‌ട്രീയ പ്രതിരോധമൊരുക്കേണ്ട സാഹചര്യം ഉണ്ടാകും. മാസപ്പടിയിലേക്കും മറ്റും ചർച്ച കേന്ദ്രീകരിക്കുന്നത് ഇടതുപക്ഷം താൽപര്യപ്പെടുന്ന കാര്യമല്ല.

യുഡിഎഫ് ആവേശം കാട്ടുന്നില്ല

എന്നാൽ ഇഡിയുടെ നീക്കത്തിൽ യുഡിഎഫ് കാര്യമായ ആവേശം കാട്ടുന്നില്ല. സിപിഎം- ബിജെപി അന്തർധാര എന്ന ആക്ഷേപവുമായി മുന്നോട്ടു പോകാൻ തന്നെയാണ് അവരുടെ തീരുമാനം. ഇഡി അന്വേഷണം വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും ധാരണ ഇല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും ഈ നിലപാട് സ്വീകരിച്ചതു ശ്രദ്ധേയമാണ്.

ലാവ് ലിന്‍ കേസ് 38 തവണ മാറ്റിവച്ചതും സ്വർണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ കേസുകളിലെ മെല്ലെപ്പോക്കും ധാരണയുടെ ഉദാഹരണമായി കോണ്‍ഗ്രസ് എടുത്തു കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി സ്വർണക്കടത്ത് കേസിന്‍റെ പേരിൽ വലിയ കോലാഹലമുണ്ടാക്കിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലെന്നതു ശ്രദ്ധേയമാണ്. മറ്റു സംസ്ഥാനങ്ങളിൽ കാണിക്കുന്ന ആവേശം കേരളത്തിൽ ഇഡിയോ മറ്റു കേന്ദ്ര ഏജൻസികളോ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.


പതിവു പല്ലവി പാടി സിപിഎം

മറുവശത്ത് സിപിഎം ആകട്ടെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമെന്ന പതിവു പല്ലവി പാടുകയാണ്. തോമസ് ഐസക്കിനെതിരേ വീണ്ടും സമൻസ് അയയ്ക്കാനുള്ള നീക്കത്തെയും സിപിഎം സംശയത്തോടെ നോക്കിക്കാണുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതു പോലെ കടുത്ത നടപടികളിലേക്കു നീങ്ങുമോ എന്ന ആശങ്കയും ഇടതുകേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും ഇഡി അന്വേഷണ തീരുമാനത്തോട് എടുത്തുചാടി പ്രതികരിക്കാൻ ഇടതുപക്ഷത്തെ നേതാക്കളും വലിയ താൽപര്യം കാണിക്കുന്നില്ല.

അടര്‍ത്തിമാറ്റാന്‍ നീക്കം

പൗരത്വ ഭേദഗതി നിയമ പ്രശ്നം കത്തിച്ചുനിർത്തി യുഡിഎഫിനു പരന്പരാഗതമായി വോട്ടു ചെയ്യുന്ന മുസ്ലിം വോട്ടർമാരിൽ നിന്ന് ഒരു വിഭാഗത്തെയെങ്കിലും അടർത്തി മാറ്റാനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നത്. മലബാറിലെ ഉൾപ്പെടെ ചില മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ ഈ നീക്കം സഹായിക്കുമെന്നും ഇടതുപക്ഷം കരുതുന്നു. മാസപ്പടി ഉൾപ്പെടെയുള്ള ആരോപണങ്ങളും സാന്പത്തിക പ്രതിസന്ധിയും പെൻഷൻ ഉൾപ്പെടെ കുടിശികയായതുമെല്ലാം ചർച്ചയിൽ ഉയർന്നുവരണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അതിനുള്ള തയാറെടുപ്പാണ് അവരുടെ വാർ റൂമിലും പരിശീലന കളരികളിലുമെല്ലാം നൽകിയത്.

മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താനാണ് ഇഡി അന്വേഷണം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാജ്യത്താകെ പ്രതിപക്ഷ നേതാക്കളെ പീഡിപ്പിക്കുന്നതിന്‍റെ കൂട്ടത്തിലേക്ക് കേരളത്തിലെ ഇഡി അന്വേഷണത്തെയും പെടുത്താനാകും സിപിഎം ശ്രമിക്കുന്നത്.

ഇതിനെ എതിർക്കുന്ന കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്നു പറയുകയും ചെയ്യാം. ഇഡി അന്വേഷണം കേരളത്തിലെ എൻഡിഎയുടെ സാധ്യതകളെ എങ്ങനെ സ്വാധീനിക്കുമെന്നതും കണ്ടറിയണം. ഇഡി അന്വേഷണത്തോടെ പ്രചാരണ വിഷയങ്ങൾ മാറിമറിയാം. അതിനപ്പുറം ഒന്നും തൽക്കാലം പറയാനാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.