രാഷ്‌ട്രീയ കേരളത്തിന്‍റെ അപൂർവചിത്രങ്ങളുമായി രമേഷ്
രാഷ്‌ട്രീയ കേരളത്തിന്‍റെ അപൂർവചിത്രങ്ങളുമായി രമേഷ്
Thursday, March 28, 2024 12:04 AM IST
സി.എസ്. ദീപു

തൃശൂർ: വോട്ടുചെയ്യാനായി ഓലമേഞ്ഞ കെട്ടിടത്തിന്‍റെ വരാന്തയിലും മുറ്റത്തും വരിനിൽക്കുന്ന നൂറുകണക്കിന് ആളുകൾ. തൊട്ടടുത്തു നർമത്തിന്‍റെ വെടിക്കെട്ടു പൊട്ടിച്ചു കൈപിടിച്ചുനിൽക്കുന്ന കരുണാകരനും നായനാരും.

കുറച്ചപ്പുറം തൊട്ടടുത്ത കസേരകളിലിരുന്നു കുശലംപറയുന്ന ഇഎംഎസും ആന്‍റണിയും. കുറച്ചുമാറി ഊറിച്ചിരിച്ചു നിൽക്കുന്ന അച്യുതാനന്ദൻ. അതിനുമപ്പുറം മക്കൾക്കും ഭാര്യ കമലയ്ക്കുമൊപ്പം നിൽക്കുന്ന പിണറായി വിജയൻ!

തെരഞ്ഞെടുപ്പ് ചൂടുപിടിച്ചുനിൽക്കുന്നതിനിടെ ഇങ്ങനെയൊരു കാഴ്ച കണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധ്യതയില്ല. പക്ഷേ, കാമറക്കണ്ണുകൾ പകർത്തിയ രാഷ്‌ട്രീയകരുനീക്കങ്ങളുടെയും കൗശലങ്ങളുടെയും നിമിഷങ്ങൾ തൃശൂർ- വാടാനപ്പിള്ളി റൂട്ടിൽ എറവിലുള്ള ശ്രേയസ് ഹോട്ടലിലെത്തിയാൽ ഒന്നിച്ചുകാണാം!

തെരഞ്ഞെടുപ്പും പ്രചാരണവും റീലുകളിലേക്കും സോഷ്യൽ മീഡിയ വോളിലെ ട്രോളുകളിലേക്കും കൂടുമാറിയ കാലത്തു മലയാളികൾ ഒരുകാലത്തു കൗതുകത്തോടെ ഉറ്റുനോക്കിയ ചിത്രങ്ങൾ മിഴിവോടെ കാത്തുവച്ചിട്ടുണ്ട് രമേഷ്. ഹോട്ടലിലേക്കു കയറിയാൽ അവിടെയുള്ള വിഭവങ്ങളിലേക്കു കണ്ണെത്തുംമുന്പേ ചുവരിലെ ഈ കാഴ്ചകൾ നമ്മെ കൊത്തിയെടുക്കും. നാലുപതിറ്റാണ്ടിലേറെയായി കൊതിയൂറും വിഭവങ്ങളുടെകൂടെ പഴയകാലംകൂടി ഓർമിപ്പിച്ച് ഇവരൊക്കെ ചുവരിലുണ്ട്.

സ്കൂളിൽ പഠിക്കുന്പോൾ കൂട്ടുകാർ നേരന്പോക്കായി സ്റ്റാന്പും തൂവലുകളുമൊക്കെ ശേഖരിച്ചപ്പോൾ രമേഷിന്‍റെ കണ്ണെത്തിയതു പത്രമാസികകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അപൂർവചിത്രങ്ങളിലായിരുന്നു. ഇവയിൽ കന്പം കയറിയതോടെ സ്റ്റുഡിയോയിൽ എത്തിച്ചു ഫോട്ടോ പ്രിന്‍റാക്കിമാറ്റി. പത്താം ക്ലാസ് കഴിഞ്ഞതിനു പിന്നാലെ 1980ലാണു ഹോട്ടൽ ആരംഭിച്ചത്. ഒപ്പം ചിത്രങ്ങളും ഹോട്ടലിന്‍റെ ചുവരിലെത്തി.


വി.എസ്. അച്യുതാനന്ദന്‍റെ വിവാഹവും സി.എച്ച്. കണാരനും അഴീക്കോടൻ രാഘവനുമൊപ്പം സഗൗരവം ചർച്ചയിലേർപ്പെടുന്ന ഇഎംഎസും അഴീക്കോടൻ രാഘവനും, നക്സൽ വർഗീസിനൊപ്പം നിൽക്കുന്ന എം.വി. രാഘവനും കേരളത്തിലെ ആദ്യ മന്ത്രിസഭയും ഗൗരിയമ്മയുടെ വിവാഹചിത്രവും മധ്യവയസിലേക്കു കടന്ന നരേന്ദ്ര മോദിയും ഗുരുവായൂരിൽ ചോറൂണിനായി മകൻ കെ. മുരളീധരനെ എടുത്തുനിൽക്കുന്ന ലീഡർ കരുണാകരനും എംജിആറും നവാബ് രാജേന്ദ്രനും തുടങ്ങി മുക്കാൽ നൂറ്റാണ്ടിനപ്പുറം നടന്ന തൃശൂർ പൂരവും പൂരം പ്രദർശനവും ഇടുക്കി അണക്കെട്ടിൽ ജലം നിറയ്ക്കുന്നതിനുമുന്പുള്ള ചിത്രവുംവരെ ഓർമകളെ പിന്നാക്കംപായിച്ചു രമേഷിന്‍റെ ശേഖരത്തിലുണ്ട്.

തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ ഹോട്ടലിൽ എത്തുന്നവർക്കെല്ലാം ചിത്രം കാണുന്പോൾ അദ്ഭുതമാണെന്നു രമേഷ് പറഞ്ഞു. അടുത്തിടെ കെപിസിസി മുൻപ്രസിഡന്‍റ് വി.എം. സുധീരൻ എത്തി. ഫോട്ടോ കൊളാഷുകൾക്കിടെ ഒളിഞ്ഞിരിക്കുന്ന പൊടിമീശക്കാരനായ സുധീരനെ കണ്ട് ഒപ്പംനിന്നു ചിത്രവുമെടുത്താണു മടങ്ങിയത്! മന്ത്രി കെ. രാജനും ഇടയ്ക്കെത്താറുണ്ട്. നിരവധി ചെറുപ്പക്കാരും ചിത്രങ്ങൾ കാണാനുള്ള കൗതുകത്തിന് എത്താറുണ്ട്.

നിറങ്ങളോ കൃത്രിമമായ രുചിക്കൂട്ടുകളോ ഉപയോഗിക്കാതെ പശുവിൻനെയ്യിൽ തയാറാക്കുന്ന ബിരിയാണിക്കും മറ്റു വിഭവങ്ങൾക്കും ഇവിടെ ആവശ്യക്കാരേറെയാണ്. തൃശൂർ-വാടാനപ്പള്ളി റൂട്ടിൽ എറവ് കപ്പൽപള്ളിക്കു സമീപമാണു ശ്രേയസ് ഹോട്ടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.