പെന്‍ഷന്‍ സ്‌കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്‍കാന്‍ ഉത്തരവ്
പെന്‍ഷന്‍ സ്‌കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്‍കാന്‍ ഉത്തരവ്
Thursday, March 28, 2024 12:04 AM IST
കൊച്ചി: സര്‍വീസില്‍നിന്ന് 2022 ല്‍ വിരമിച്ചയാള്‍ക്ക് അതിനനുസൃതമായ പെന്‍ഷന്‍ സ്‌കീമനുസരിച്ച് കണക്കാക്കിയിട്ടുള്ള ഉയര്‍ന്ന പെന്‍ഷനും കുടിശിക തുകയും നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.

ഉയര്‍ന്ന പിഎഫ് പെന്‍ഷന് ഓപ്ഷന്‍ നല്‍കി പെന്‍ഷന്‍ ഫണ്ടിലേക്ക് കൂടുതല്‍ തുക അടച്ചവര്‍ക്കും പ്രോറേറ്റ പ്രകാരം പെന്‍ഷന്‍ അനുവദിക്കാനുള്ള നീക്കം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ തിരുവനന്തപുരം സ്വദേശി വി.ആര്‍.ബാലുവിന് ഈ തുക നല്‍കാനാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ നിര്‍ദേശം. ഹര്‍ജിയിലെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന ഉപാധിയോടെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷനില്‍നിന്ന് വിരമിച്ച ഹര്‍ജിക്കാരന് പെന്‍ഷന്‍ സ്‌കീമനുസരിച്ച് പ്രതിമാസം എത്ര രൂപ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അറിയിക്കാന്‍ പിഎഫ് അഥോറിറ്റിയോട് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഹര്‍ജിക്കാരന് പ്രതിമാസം 35,594 രൂപ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഇപിഎഫ് അഥോറിറ്റി കോടതിയെ അറിയിച്ചിരുന്നു.


2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ചവര്‍ക്കും പ്രോറേറ്റ പ്രകാരം പിഎഫ് പെന്‍ഷന്‍ വിതരണം ചെയ്യുമെന്നായിരുന്നു ഇപിഎഫിന്‍റെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. പെന്‍ഷന്‍ സ്‌കീമനുസരിച്ച് 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ചവര്‍ക്ക് അവസാന 60 മാസം ലഭിച്ച ശമ്പളത്തിന്‍റെ ശരാശരി കണക്കിലെടുത്താണ് പെന്‍ഷന്‍ അനുവദിക്കുന്നത്.

ഇതിന് മുമ്പ് വിരമിച്ചവര്‍ക്ക് പ്രോറേറ്റ പ്രകാരമുള്ള പെന്‍ഷനേ ലഭിക്കുകയുള്ളൂ. ഉയര്‍ന്ന പെന്‍ഷനായി ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ചവരുടെ പെന്‍ഷനും പ്രോറേറ്റ പ്രകാരമായാല്‍ കുറഞ്ഞ തുകയേ പെന്‍ഷനായി ലഭിക്കൂവെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.