സിദ്ധാർഥന്‍റെ മരണം; അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: ഗവർണർ
സിദ്ധാർഥന്‍റെ മരണം;  അന്വേഷണത്തിൽ ഇടപെടാൻ ആരെയും  അനുവദിക്കില്ല: ഗവർണർ
Wednesday, March 27, 2024 2:05 AM IST
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിനിടയാക്കിയ സംഭവങ്ങളെ ക്കുറിച്ചുള്ള അന്വേഷണത്തിൽ ആ രെയും ഇടപെടാൻ അനുവദിക്കില്ലെന്നു ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സിബിഐ അന്വേഷണവും ജുഡീഷൽ അന്വേഷണവും പ്രഖ്യാപിച്ച കേസാണിത്. ഇതിനിടയിലാണ് 33 വിദ്യാർഥികളെ കുറ്റവിമുക്തരാക്കി വൈസ് ചാൻസലർ ഉത്തരവിറക്കിയത്.


ആരും മുൻവിധിയോടെ നടപടി സ്വീകരിക്കേണ്ടതില്ല. അന്വേഷണസംഘമാണ് കുറ്റക്കാരെയും നിരപരാധികളെയും കണ്ടെത്തേണ്ടത്.

വിസി ഡോ. പി.സി. ശശീന്ദ്രന്‍റെ രാജി താൻ സ്വീകരിച്ചു. അന്വേഷണത്തിൽ ആരുടെയും ഇടപെടൽ ഉണ്ടാകില്ലെന്ന് സിദ്ധാർഥന്‍റെ കുടുംബത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. ആര് ഇടപെട്ടാലും അസന്തുഷ്ടി വ്യക്തമാക്കേണ്ടി വരുമെന്നും ഗവർണർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.