ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കും: എ.കെ. ആന്‍റണി
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കും: എ.കെ. ആന്‍റണി
Wednesday, March 27, 2024 1:53 AM IST
തിരുവനന്തപുരം: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കുമെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി.

കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായിരുന്ന തലേക്കുന്നിൽ ബഷീറിന്‍റെ സ്മരണാർഥം തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്‍റർ ഏർപ്പെടുത്തിയ ഈ വർഷത്തെ സാഹിത്യ പുരസ്കാരം ഡോ. ജോർജ് ഓണക്കൂറിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ സംബന്ധിയായി മുൻപ് നിയമഭേദഗതികളുണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും അത് മതം അടിസ്ഥാനമാക്കിയായിരുന്നില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമായിരിക്കും. ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം.

ഈ തെരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ. ആന്‍റണി പറഞ്ഞു. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കുമെന്നു രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞിട്ടുണ്ടെന്നും ആന്‍റണി കൂട്ടിച്ചേർത്തു.

അഗ്നിശുദ്ധി വരുത്തിയ മതേതര വാദിയായിരുന്നു തലേക്കുന്നിൽ ബഷീറെന്നും ആന്‍റണി പറഞ്ഞു. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഉണ്ടായ പ്രതിസന്ധികളിലെല്ലാം തന്‍റെ ശക്തികേന്ദ്രമായിരുന്നു തലേക്കുന്നിൽ.


തിരുവനന്തപുരത്ത് കെഎസ്‌യു കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒരിക്കലും മറക്കാനാകാത്ത പ്രിയ സുഹൃത്താണ് തലേക്കുന്നിൽ ബഷീറെന്നും അദ്ദേഹം പറഞ്ഞു. തലേക്കുന്നിൽ ബഷീറിന്‍റെ ഓർമകൾ നിലനിർത്തുന്നതിനായി കൾച്ചറൽ സെന്‍റർ വെഞ്ഞാറമ്മൂട് സ്മാരക മന്ദിരം നിർമിക്കുമെന്നു കൾച്ചറൽ സെന്‍റർ രക്ഷാധികാരിയും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റുമായ എം.എം. ഹസൻ പറഞ്ഞു.

ഇന്നലെ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിലാണ് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഡോ.ജോർജ് ഓണക്കൂറിനു സമ്മാനിച്ചത്. ശശി തരൂർ എംപി, ചെറിയാൻ ഫിലിപ്പ്, പുരസ്കാര നിർണയ സമിതി അധ്യക്ഷൻ ഡോ.എം.ആർ. തന്പാൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, കൾച്ചറൽ സെന്‍റർ ജനറൽ സെക്രട്ടറി ഇ. ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.