വെറ്ററിനറി വിസിയുടെ സസ്പെൻഷൻ; സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണറോടു ഹൈക്കോടതി നിർദേശം
വെറ്ററിനറി വിസിയുടെ സസ്പെൻഷൻ; സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണറോടു ഹൈക്കോടതി നിർദേശം
Wednesday, March 27, 2024 1:53 AM IST
കൊച്ചി: കേരള വെറ്ററിനറി സര്‍വകലാശാല വിസിയായിരുന്ന ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരായ ഹര്‍ജിയില്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി.

സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിടാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ശശീന്ദ്രനാഥ് നല്‍കിയ ഹര്‍ജിയിലാണ് ഏപ്രില്‍ ഒന്നിനുമുമ്പ് സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടത്.

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചാന്‍സലറുടെ അഭിഭാഷകന്‍ സമയം ചോദിച്ചെങ്കിലും ചാന്‍സലര്‍ നിയമിച്ച പുതിയ വൈസ് ചാന്‍സലറും കഴിഞ്ഞദിവസം രാജിവച്ചതായി സര്‍ക്കാരും ഹര്‍ജിക്കാരനും കോടതിയെ അറിയിച്ചു. അതിനാല്‍ ചൊവ്വാഴ്ച തന്നെ കേസില്‍ വാദം തുടരാനും ആവശ്യപ്പെട്ടു.


വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ആളില്ലെങ്കില്‍ പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഏപ്രില്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.