പത്തനംതിട്ടയിലെ സിപിഎം പോര്; കൈ‌യാങ്കളി നടന്നില്ലെന്ന് നേതാക്കൾ
പത്തനംതിട്ടയിലെ  സിപിഎം  പോര്; കൈ‌യാങ്കളി നടന്നില്ലെന്ന് നേതാക്കൾ
Wednesday, March 27, 2024 12:46 AM IST
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട അവലോകനത്തിനിടെ പത്തനംതിട്ട സിപിഎമ്മിലെ വാക്പോര് കൈയാങ്കളിയിലെത്തിയെങ്കിലും നിഷേധിച്ച് നേതാക്കൾ.

തിങ്കളാഴ്ച രാത്രി നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ വാക്പോരിനേ തുടർന്ന് മുന്‍ എംഎല്‍എ കൂടിയായ എ. പത്മകുമാറിനെ സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ പിടിച്ചുതള്ളിയെന്ന പ്രചാരണമാണ് നേതാക്കൾ നിഷേധിച്ചത്.

ചുമതലകൾ ഒഴിയുന്നതായി നേതാക്കളെ അറിയിച്ച് രാത്രിയിൽ പാർട്ടി ഓഫീസ് വിട്ട പത്മകുമാർ ഇന്നലെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനും ഹർഷകുമാറിനുമൊപ്പം മാധ്യമപ്രവർത്തകരെ കണ്ട് തലേന്നത്തെ സംഭവങ്ങൾ പൂർണമായി നിഷേധിച്ചു.താൻ ആരെയും തള്ളിയിട്ടില്ലെന്ന് ഹർഷകുമാറും വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ അവലോകനത്തിനായി ജില്ലാ കമ്മിറ്റി ഓഫീസില്‍ മന്ത്രി വി.എന്‍. വാസവന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് നേതാക്കള്‍ തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നത്.

ഐസക്കിന്‍റെ ആറന്മുള മണ്ഡലത്തിന്‍റെ പ്രചാരണച്ചുമതലയുള്ള മുന്‍ എംഎല്‍എ പദ്മകുമാര്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ സംസാരിച്ചിരുന്നു. ഈ നിലയില്‍ പോയാല്‍ തോമസ് ഐസക് പരാജയപ്പെടുമെന്നും സെക്രട്ടേറിയറ്റിലെ ചില അംഗങ്ങള്‍ ഉള്‍പ്പെടെ നിശബ്ദരാണെന്നും ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജില്ലയിലെ പ്രചാരണ പരിപാടി ഏപ്രിൽ ഏഴിനു നടത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.


ഹര്‍ഷകുമാറിനെ ഇതു ചൊടിപ്പിച്ചു. യോഗത്തില്‍ പൊട്ടിത്തെറിച്ച അദ്ദേഹം പ്രചാരണരംഗത്തെ പോരായ്മകളുടെ പേരില്‍ മുന്‍ എംഎല്‍എയ്‌ക്കെതിരേ തിരിഞ്ഞു. മുഖ്യമന്ത്രിയുടെ അടൂരിലെ പരിപാടി ഏഴിനു നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മില്‍ യോഗത്തില്‍ വാക്‌പോരും ഉച്ചത്തിൽ തർക്കവുമുണ്ടായി.

യോഗം അവസാനിപ്പിച്ചതിനു പിന്നാലെ ഹര്‍ഷകുമാര്‍, പത്മകുമാറിനെ തോളില്‍ പിടിച്ചു തള്ളുകയായിരുന്നുവെന്ന് പറയുന്നു. അപ്രതീക്ഷിതമായ കൈയേറ്റത്തില്‍ ക്ഷുഭിതനായ ഇദ്ദേഹം താന്‍ ഇനി ഇങ്ങോട്ടില്ലെന്നും ചുമതലകള്‍ ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു. മന്ത്രി വി.എന്‍. വാസവനെ നേരിട്ടും സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ചും ഇക്കാര്യം അറിയിച്ചു.

പിന്നീട് ഫോൺ ഓഫ്ചെയ്ത് അദ്ദേഹം മടങ്ങി. അടൂരിലെ ട്രേഡ് യൂണിയന്‍ നേതാവും സംഭവത്തെ തുടര്‍ന്ന് സ്ഥലംവിട്ടു. സംഭവം പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. ഇരു സെക്രട്ടേറിയറ്റംഗങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

നടപടിയിലേക്ക് എന്ന സൂചനയും ഇതിനിടെ പുറത്തുവന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലയളവായതിനാല്‍ നടപടി ദോഷമായി മാറുമെന്നു കണ്ടതോടെ സെക്രട്ടേറിയറ്റ് സംബന്ധിച്ച വിശദീകരണം നല്കാൻ ജില്ലാ സെക്രട്ടറിയോടു സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.