വാണിജ്യകരാറുകൾ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്നു: കൃഷിമന്ത്രി
വാണിജ്യകരാറുകൾ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്നു: കൃഷിമന്ത്രി
Friday, June 22, 2018 2:35 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വാണിജ്യ കരാറുകൾ പലതും സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. കേന്ദ്ര സർക്കാർ പല കരാറുകളിലും ഏർപ്പെടുന്നതിനു മുൻപ് മതിയായ പഠനമോ സംസ്ഥാന സർക്കാരുമായി വേണ്ട ചർച്ചകളോ നടത്താറില്ല. സാധാരണക്കാരായ കർഷകരാണ് ഇതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത്. സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയുന്നതിലും അപ്പുറത്തേക്കാണ് കാർഷിക മേഖലയിലെ പ്രതിസന്ധികൾ വർധിക്കുന്നത്.

കാർഷിക മേഖലകളെ മാത്രമല്ല അനുബന്ധ മേഖലകളായ ക്ഷീരമേഖല, മത്സ്യമേഖല എന്നിവയെയും ഇത്തരം കരാറുകൾ ദോഷകരമായി ബാധിക്കും. റബർ, കുരുമുളക്, വിദേശ കൊപ്ര തുടങ്ങിയവയുടെയെല്ലാം ഇറക്കുമതികൾ കൂടിവരികയാണ്. ഇതു മൂലം കർഷകർക്ക് ഉത്പന്നങ്ങൾക്ക് വില കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.


ഉത്തമകൃഷിമുറകൾ വ്യാപിപ്പിച്ച് ദോഷകരമായ കീടനാശിനികൾ ഉപയോഗിക്കാതെ കയറ്റുമതി വർധിപ്പിക്കേണ്ടതു കാർഷിക മേഖലയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര അന്താരാഷ്‌ട്ര വിപണിയിൽ കേരളത്തിലെ പ്രധാനപ്പെട്ട വിളകളുമായി ബന്ധപ്പെട്ട അവലോകനം നടത്തുന്നതിനായി അന്താരാഷ്‌ട്ര കാർഷിക വ്യാപാരവും സ്വതന്ത്ര വ്യാപാര കരാറുകളും - കർഷകരുടെ ജീവനസുരക്ഷയ്ക്ക് എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.