കമ്യൂണിറ്റി റസ്ക്യൂ വോളണ്ടിയർ ടീം പദ്ധതി പ്രതിസന്ധിയിൽ
Thursday, October 19, 2017 12:34 PM IST
കൂത്തുപറമ്പ് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കമ്യൂണിറ്റി റെസ്ക്യൂ വോളണ്ടിയർ ടീം രൂപവത്കരിക്കാനുള്ള ഫയർഫോഴ്സിന്‍റെ പദ്ധതി പ്രതിസന്ധിയിൽ. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും വേണ്ടത്ര അപേക്ഷ ലഭിക്കാത്തതാണു പദ്ധതി പ്രതിസന്ധിയിലാകാൻ കാരണം.

കമ്യൂണിറ്റി വോളണ്ടിയർ റസ്ക്യൂ ടീം രൂപവത്കരിക്കുന്നതിനായി സേവനസന്നദ്ധരായ പുരുഷൻമാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്കു ഫയർഫോഴ്സ് കത്തുനല്കിയിട്ട് മൂന്നു മാസം പിന്നിടുമ്പോഴും ഒട്ടുമിക്ക ഫയർ സ്റ്റേഷനുകളിലും ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ല. അപകടം, പ്രകൃതിദുരന്തം തുടങ്ങിയവ ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഫയർഫോഴ്സ് എത്തുന്നതിനുമുമ്പ് രക്ഷാപ്രവർത്തനം നടത്താനും പ്രഥമശുശ്രൂഷ നല്കാനും ലക്ഷ്യമിട്ടാണ് ഫയർഫോഴ്സ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കമ്യൂണിറ്റി റസ്ക്യൂ വോളണ്ടിയർ ടീം രൂപവത്കരിക്കാനുള്ള പദ്ധതിക്കു തുടക്കംകുറിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണു പദ്ധതി ഉദ്ഘാടനം ചെയ്തത്.


ഓരോ തദ്ദേശസ്ഥാപനങ്ങളിലും മുപ്പതിൽ കുറയാത്ത സേവനസന്നദ്ധരായ 18നും 40നും ഇടയിൽ പ്രായമുള്ള പുരുഷൻമാരെ ഉൾപ്പെടുത്തി കമ്യൂണിറ്റി റസ്ക്യൂ ടീം രൂപീകരിക്കാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഈ ടീമിലേക്കു സേവനസന്നദ്ധരായവരെ കണ്ടെത്തി പട്ടിക നല്കണമെന്നാവശ്യപ്പെട്ട് ഓരോ പ്രദേശങ്ങളിലെയും ഫയർ സ്റ്റേഷൻ ഓഫീസർമാർ ഫയർ സ്റ്റേഷൻ ഓഫീസ് പരിധിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കുമാണു കത്ത് നല്കിയിരുന്നത്.

സേവനസന്നദ്ധരായവരിൽനിന്നുള്ള അപേക്ഷ നവംബർ മാസം സ്വീകരിച്ച് ജില്ലാ ഓഫീസിലേക്കു കൈമാറിയശേഷം ഡിസംബറിൽ ഇവർക്കുള്ള പരിശീലനം അതത് പ്രദേശത്തെ ഫയർ സ്റ്റേഷനുകളിൽ ആരംഭിക്കാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തദ്ദേശസ്ഥാപനങ്ങളിൽനിന്നും വേണ്ടത്ര അപേക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതി നടപ്പാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.