ഈശ്വരനിയോഗത്തിൽ വിനയാന്വിതനായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
ഈശ്വരനിയോഗത്തിൽ വിനയാന്വിതനായി   ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
Tuesday, October 17, 2017 12:16 PM IST
കൊടകര: ഇല്ലത്തിനടുത്തുള്ള ക്ഷേത്രത്തിൽ ദുർഗാദേവിയെ പൂജിച്ചിരുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ കൈകൾ ഇനി ശബരിമല ശ്രീഅയ്യപ്പനു പൂജ ചെയ്യും. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞു കൊടകര അഴകം ശ്രീദുർഗാദേവി ക്ഷേത്രത്തിനുതൊട്ടടുത്തുള്ള ‘നിവേദ്യ’ ത്തിലെത്തിയവരെ വിനയാന്വിതനായി ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു.

കൊടകര മംഗലത്ത് അഴകത്ത് മനയിൽ പരേതനായ വിഷ്ണു നമ്പൂതിരിയുടെയും വടക്കേടത്ത് താമരപ്പിള്ളി പരേതയായ ആര്യ അന്തർജനത്തിന്‍റെയും മകനാണ് 57കാരനായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. കൊടകര പുത്തൂക്കാവ് ദേവീക്ഷേത്രം, മട്ടന്നൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലെ തന്ത്രികുടുംബമാണു മംഗലത്ത് അഴകത്ത് മന.

അതിനാൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പം മുതലേ താന്ത്രികവിദ്യകൾ പഠിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിലെ മേൽശാന്തിമാരുടെ സഹായി ആയാണു തുടക്കം. ‌
17 വർഷം എറണാകുളം കലൂർ എളമക്കര പേരണ്ടൂർ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. കുറച്ചുകാലം ഡൽഹിയിലെ ആർകെ പുരം അയ്യപ്പക്ഷേത്രത്തിൽ കീഴ്ശാന്തിയായും സേവനമനുഷ്ഠിച്ചു. പുതിയ ചുമതല ഏറ്റെടുക്കാൻ ഇന്നലെ രാത്രി  ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമലയിലേക്കു പുറപ്പെട്ടു.


ചേലാമറ്റം കപ്ളിങ്ങാട്ട് മനയിലെ പ്രസന്ന അന്തർജനമാണു ഭാര്യ. താന്ത്രികനായ വിഷ്ണുനമ്പൂതിരി, കുട്ടനല്ലൂർ ഒൗഷധിയിലെ ഡോ. വാസുദേവൻ നമ്പൂതിരി എന്നിവരാണു മക്കൾ.

തൃപ്രയാർ മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി, കോഴിക്കോട് കുഴിപ്പുറത്ത് ആര്യാദേവി അന്തർജനം, മാല പാലക്കുളത്തില്ലം സരസ്വതി അന്തർജനം, പുത്തൻചിറ താന്നിയിൽ മതിയത്ത് പാർവതി അന്തർജനം എന്നിവർ സഹോദരങ്ങളാണ്.

കൊടകരയിൽനിന്ന് ആദ്യമായി ശബരിമല മേൽശാന്തിപദവിയിലെത്തിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ബി.ഡി. ദേവസി എംഎൽഎ വീട്ടിലെത്തി അഭിനന്ദിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ. പ്രസാദനും എംഎൽഎയോടൊപ്പം എത്തിയിരുന്നു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അഭിനന്ദനം അറിയിച്ചു. വിവിധ സംഘടനാ നേതാക്കളും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകളാണു രാവിലെ മുതൽ അഴകത്തെ നിവേദ്യത്തിലെത്തി അഭിനന്ദനം ചൊരിഞ്ഞത്.

ശ്രീ ശ്രീ രവിശങ്കർ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എംഎൽഎ, ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരി, ശബരിമല തന്ത്രി കണ്ടരര് രാജീവര് തുടങ്ങിയ പ്രമുഖർ ഫോണിലൂടെ അഭിനന്ദനം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.