തോമസ് ചാണ്ടിയുടെ റിസോർട്ട് രണ്ടിടത്തു ഭൂമി കൈയേറി
തോമസ് ചാണ്ടിയുടെ റിസോർട്ട് രണ്ടിടത്തു ഭൂമി കൈയേറി
Saturday, September 23, 2017 12:15 PM IST
തിരുവനന്തപുരം: ആലപ്പുഴയിലെ റിസോർട്ടിനായി മന്ത്രി തോമസ് ചാണ്ടി രണ്ടിടത്തു കായൽഭൂമി കൈയേറിയതായി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. എന്നാൽ, ചില ഉന്നതരുടെ നിർദേശ പ്രകാരം അന്തിമ നിഗമനങ്ങൾ ഒഴിവാക്കിയാണു കളക്ടർ ടി.വി. അനുപമ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്.

റിസോർട്ടിന്‍റെ കാർ പാർക്കിംഗ് പ്രദേശം ഉൾക്കൊള്ളുന്ന ഭൂമി കായൽ നികത്തിയുള്ളതാണെന്നാണ് ആദ്യകണ്ടെത്തൽ. ഇവിടേക്കുള്ള റോഡിനായും കായൽ കൈയേറിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പാർക്കിംഗ് പ്രദേശത്തിനായി നികത്തിയെടുത്ത ഭൂമി പോലും സർക്കാരിന്‍റെ മണ്ണ് ഉപയോഗിച്ചാണു നികത്തിയത്. പ്രദേശത്ത് നേരത്തെ റവന്യു വകുപ്പ് എടുത്ത മണ്ണ് റിസോർട്ടിനു സമീപത്തെ കായൽ സ്ഥലത്ത് ഇടാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് ഈ മണ്ണ് ഉയർന്ന തുകയ്ക്കു തോമസ് ചാണ്ടി ലേലത്തിന് എടുത്തു. തുടർന്ന് ഈ മണ്ണ് നീക്കാതെ പ്രദേശം കൈക്കലാക്കുകയായിരുന്നു.

പ്രദേശത്തിന്‍റെ ഉപഗ്രഹചിത്രങ്ങൾ കളക്ടർ പരമാവധി ശേഖരിച്ചു. കൂടാതെ പോലീസുമായി നേരിട്ടെത്തിയും വിവരങ്ങൾ ശേഖരിച്ചു. രാജ്യത്തെ പ്രമുഖ എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ബിറ്റ്സ് പിലാനിയിൽ എൻജിനിയറിംഗ് പഠനം നടത്തിയ ടി.വി. അനുപമയ്ക്കു സാങ്കേതിക വിവരങ്ങൾ ശേഖരിക്കാൻ അതേറെ സഹായിച്ചു. ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചപ്പോഴും സാങ്കേതിക മാർഗങ്ങളിലൂടെ ശരിയായ കാര്യങ്ങൾ കണ്ടെത്തി പ്രാഥമിക റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുകയായിരുന്നു.


കണ്ടെത്തലുമായി ബന്ധപ്പെട്ടുള്ള തന്‍റെ നിഗമനങ്ങൾ കൂടി ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് നൽകാനായിരുന്നു കളക്ടർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇതിനിടെ ഉന്നതതല ഇടപെടലുണ്ടായി. കായൽ കൈയേറ്റം എത്ര മാത്രമുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകിയാൽ അതു തോമസ് ചാണ്ടിയുടെ മന്ത്രിപദത്തിനു വരെ ഭീഷണിയാകാം. അതിനാൽ നിഗമനങ്ങൾ ഒഴിവാക്കണമെന്ന നിർദേശമുണ്ടായി.

മന്ത്രിയുടെ വാദം കേട്ടില്ലെന്ന പരാതിയും ഉയർന്നു. ഇതോടെ റിസോർട്ടിന്‍റെ ഉടമസ്ഥതയുള്ള കമ്പനി അധികൃതരുടെ വാദം കേൾക്കണമെന്നും രേഖകൾ പരിശോധിക്കണമെന്നും നിർദേശമുയർന്നു. തുടർന്നാണു വാദം കേൾക്കുന്നതിനായി നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

അതിനിടെ, മാത്തൂർ ദേവസ്വത്തിന്‍റെ ഭൂമി മന്ത്രി കൈയേറിയെന്ന പരാതിയിൽ ലാൻഡ് ബോർഡ് സെക്രട്ടറി സി.എ. ലത അന്വേഷണം ആരംഭിച്ചു. ദേവസ്വത്തിന്‍റെ ഭൂമി റിസോർട്ടിനായി കൈയേറിയെന്ന പരാതി ്കു ലഭിച്ച സാഹചര്യത്തിലാണു ലാൻഡ് ബോർഡ് സെക്രട്ടറിയോട് അന്വേഷണത്തിനു നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.