മെഡിക്കൽ വിദ്യാഭ്യാസ ബിൽ പാസാക്കി; ഫീസ് നിശ്ചയിക്കാനും നിയന്ത്രിക്കാനും സമിതി
മെഡിക്കൽ വിദ്യാഭ്യാസ ബിൽ പാസാക്കി; ഫീസ് നിശ്ചയിക്കാനും നിയന്ത്രിക്കാനും സമിതി
Monday, August 21, 2017 1:00 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തുകയും ഫീസ് നിശ്ചയിക്കുന്നതും വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ബിൽ നിയമസഭ പാസാക്കി.

ഹൈക്കോടതിയിൽ നിന്നു രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാ വശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയതിനാൽ പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണു ബിൽ പാസാക്കിയത്.

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതിയിലും പട്ടികഗോത്രവർഗത്തിലും മറ്റു പിന്നോക്ക സമുദായങ്ങളിലും ഉൾപ്പെട്ട ആളുകൾക്കു സീറ്റ് സംവരണം ചെയ്യുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളിലെ കോഴ്സുകളിലേക്കുള്ള പ്രവേശനപ്രക്രിയയ്ക്കു മേൽനോട്ടം വഹിക്കുന്നതിനും മാർഗദർശനം നൽകുന്നതിനും ഫീസ് തീരുമാനിക്കുന്നതിനും പ്രവേശനവും ഫീസ് നിയന്ത്രണവും എന്ന സമിതി രൂപീകരിക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി മെംബർ സെക്രട്ടറിയാണ്. ആരോഗ്യവും കുടുംബക്ഷേമവും, നിയമം, വകുപ്പുകളുടെ സെക്രട്ടറിമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രവേശനപരീക്ഷാ കമ്മീഷണർ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഐഎംഎ പ്രതിനിധി, വിദ്യാഭ്യാസ വിദഗ്ധൻ, പട്ടികജാതിയിലോ പട്ടികവർഗത്തിലോ പെട്ട വിദ്യാഭ്യാസ വിദഗ്ധൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ് എന്നീ അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെയുള്ളവരുടെ കാലാവധി മൂന്നു വർഷമായിരിക്കും. എന്നാൽ, സർക്കാരിന് ആവശ്യമുണ്ടെങ്കിൽ ഇവരെ വീണ്ടും നിയമിക്കാം. സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനവുമായി ബന്ധമുള്ളവരെ സമിതിയിൽ അംഗമാക്കില്ല. ഓരോ കോഴ്സിലെയും ഫീസ് ഈ സമിതിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടനപ്രകാരമുള്ള സംവരണവും ഉറപ്പാക്കണം. മെഡിക്കൽ കോഴ്സിന്‍റെ സ്വഭാവം, സ്ഥലത്തിന്‍റെയും കെട്ടിടത്തിന്‍റെയും മുതൽമുടക്ക്, സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം, നടത്തിപ്പുചെലവ് എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്തായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതിനു മുമ്പായി സ്ഥാപന അധികാരികളുടെ ഭാഗം കൂടി കേൾക്കണം.


ഏതെങ്കിലും സ്വകാര്യ മെഡിക്കൽ സ്ഥാപനം വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവേശനം നടത്തുകയോ നിശ്ചയിക്കപ്പെട്ടതിൽ കൂടുതൽ ഫീസ് ചുമത്തിയെന്നു തെളിയുകയോ ചെയ്താൽ അന്വേഷണം നടത്തണം. ഇതനുസരിച്ച് സ്ഥാപനത്തിൽ പരിശോധന നടത്താനും നടപടിയെടുക്കാനും സമിതിക്ക് അധികാരമുണ്ടായിരിക്കും.

സമിതി നിശ്ചയിക്കുന്ന ഫീസ് ഒരാൾ കോഴ്സ് പൂർത്തിയാക്കുന്നതുവരെ പരിഷ്കരിക്കാൻ പാടില്ല. ഒരു അധ്യയന വർഷത്തിൽ ഒരു വർഷത്തെ ഫീസിൽ കൂടുതൽ ഈടാക്കാനും പാടില്ല. ഇത്തരത്തിൽ ഈടാക്കുന്നത് ക്യാപ്പിറ്റേഷൻ ഫീസായി കണക്കാക്കി നടപടിയെടുക്കും. സമിതിയുടെ വ്യവസ്ഥകൾ ലംഘിച്ചാൽ 10 ലക്ഷം രൂപയും പ്രതിവർഷം 12 ശതമാനം എന്ന നിരക്കിൽ ഇതിന്‍റെ പലിശയും ചേർത്ത് ഈടാക്കും. കൂടുലായി ഈടാക്കുന്ന ഫീസ് സമിതിയുടെ നിർദേശപ്രകാരം തിരിച്ചു നൽകണം. ഇതു ചെയ്യാത്തപക്ഷം വർഷം 12 ശതമാനം നിരക്കിൽ പലിശ സഹിതം വിദ്യാർഥിക്ക് നൽകണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഏതെങ്കിലും കോഴ്സിലേക്കു പ്രവേശനം നിർത്തിവയ്ക്കാനോ അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണം കുറയ്ക്കാനോ സ്ഥാപനത്തോട് ആവശ്യപ്പെടാനോ സ്ഥാപനത്തിന്‍റെ അംഗീകാരം പിൻവലിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യാനോ സമിതിക്ക് അധികാരമുണ്ട്.

സ്വാശ്രയ മാനേജ്മെന്‍റുകൾക്കുമേൽ നിയന്ത്രണം സാധ്യമാക്കുന്നതാണു ബില്ലെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.