തട്ടിപ്പ്: യുവതിയുൾപ്പെടെ ഏഴംഗസംഗം അറസ്റ്റിൽ
തട്ടിപ്പ്: യുവതിയുൾപ്പെടെ ഏഴംഗസംഗം അറസ്റ്റിൽ
Wednesday, March 29, 2017 12:34 PM IST
പെരിന്തൽമണ്ണ: വിവസ്ത്രനാക്കി യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയടക്കമുള്ള ഏഴംഗ സംഘത്തെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. പെരിന്തൽമണ്ണ ചെറുകരയിലെ അലിഗഡ് യൂണിവേഴ്സിറ്റിയ്ക്കടുത്തു വച്ചാണ് സംഭവം.

ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീർ (24), പളയംകുളത്ത് സുധീഷ് (35), കോട്ടത്തൊടി അബ്ദുൾ വാഹിദ് (29), നാലകത്ത് മുഹമ്മദ് നൗഷാദ് (38), തച്ചർ പള്ളിയാലിൽ യാസിർ (24), പട്ടക്കുത്ത് മുഹമ്മദ് ഷബീബ് (20), മലപ്പുറം സ്വദേശിനിയായ റയ (26) എന്നിവരെയാണ് പെരിന്തൽമണ്ണയിലും പരിസരത്തു നിന്നുമായി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

മൊബൈൽ ഫോണ്‍ വഴി ആളുകളെ പരിചയപ്പെട്ടു ബിസിനസിൽ പങ്കാളിയാക്കാമെന്നും വിൽപ്പനയ്ക്കുള്ള സ്ഥലം കാണിക്കാമെന്നും പറഞ്ഞു വിജനമായ സ്ഥലങ്ങളിലേക്കു കൊണ്ടുപോയി വിവസ്ത്രനാക്കി സംഘത്തിലെ സ്ത്രീയോടൊപ്പം നിർത്തി ഫോട്ടോയെടുത്തു ബ്ലാക്ക്മെയിൽ ചെയ്യുകയാണ് സംഘത്തിന്‍റെ രീതി. ഇത്തരത്തിൽ പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും ഇവർ കൈക്കലാക്കിയിട്ടുണ്ട്.

കാർ, അഞ്ചുലക്ഷം രൂപ, 45,000 രൂപയുടെ റാഡോ വാച്ച്, സ്വർണാഭരണങ്ങൾ എന്നിവ പലരിൽ നിന്നായി സംഘം കവർച്ച ചെയ്തതായി പോലീസ് പറഞ്ഞു.

പ്രതികളെ എഎസ്പി സുജിത്ദാസിന്‍റെ കീഴിൽ ചോദ്യം ചെയ്തതോടെ ഏഴു പേരടങ്ങുന്ന സംഘത്തിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചു. യുവതിയായ റയയുടെ ഫോണിൽ നിന്നാണ് ആളുകളെ വിളിക്കുന്നത്. ആളുകളെ തരപ്പെടുത്തി വിൽപ്പനയ്ക്കുള്ള സ്ഥലം കാണിച്ചുതരാമെന്നു പറഞ്ഞ് യുവതിതന്നെയാണ് ചെറുകര അലിഗഢ് യൂണിവേഴ്സിറ്റിക്കു സമീപത്തെ വിജനമായ സ്ഥലത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഈസമയം നേരത്തെ തീരുമാനിച്ചതു പോലെ സംഘത്തിലെ മറ്റുള്ളവർ, നാട്ടുകാരാണെന്ന വ്യാജേന സ്ഥലത്തെത്തി റയയുടെ കൂടെ വിവസത്രനാക്കി നിർത്തി മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയും എടുക്കും. തുടർന്ന് ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി, കൊണ്ടുവന്ന ആളെ മർദിച്ച് അവശനാക്കി കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് സംഘം ചെയ്യുന്നത്. മൊബൈൽ ഫോൺ, സിംകാർഡ് എന്നിവ വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയക്കുന്നത്.


ഇക്കഴിഞ്ഞ 23നു വടക്കാങ്ങര സ്വദേശിയായ യുവാവിനെ കോഴിഫാമിൽ പാർട്ണർ ആക്കാമെന്നും ഫാം കാണിച്ചുതരാമെന്നും പറഞ്ഞു ചെറുകരയിലേക്കു കൊണ്ടുപോയി സംഘം മർദിച്ച് അവശനാക്കിയിരുന്നു. പരാതിക്കാരന്‍റെ കാറും റാഡോ വാച്ചും ഇവർ തട്ടിയെടുക്കുകയും ചെയ്തു. കൂടാതെ പെരിന്തൽമണ്ണയിൽ നിന്നു മുദ്രപത്രം വാങ്ങി അതിൽ ഒപ്പുവയ്പിച്ച ശേഷമാണ് വിട്ടയച്ചത്. ആറു ലക്ഷം രൂപ തന്നില്ലെങ്കിൽ മൊബൈൽ ഫോണിലെടുത്ത ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി. പിന്നീട് ഈ യുവാവ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.