തോമസ് ചാണ്ടിക്കു ഗോവ ഘടകത്തിന്‍റെ പിന്തുണ
Wednesday, March 29, 2017 11:50 AM IST
ആലപ്പുഴ: മന്ത്രിസ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രനു പകരക്കാരനായി തോമസ് ചാണ്ടിയെ ഉൾപ്പെടുത്തണമെന്ന ആവശ്യമായി എൻസിപി ഗോവ ഘടകം. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്ന കാര്യത്തിൽ എൻസിപി പാർലമെന്‍ററി ബോർഡ് യോഗം ചേർന്നു മാത്രമേ തീരുമാനിക്കൂവെന്നു ദേശീയ അധ്യക്ഷൻ ശരത്പവാർ പറഞ്ഞതിനു പിന്നാലെയാണു ഗോവഘടകം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന അഭിപ്രായം ഉയർത്തിയതെന്നാണു വിവരം.

എൻസിപിക്ക് രാജ്യത്ത് ഉള്ള ഏക മന്ത്രിസ്ഥാനമാണ് കേരളത്തിലേത്. ഇതു നഷ്ടമാകരുതെന്നാണു ഗോവ ഘടകത്തിന്‍റെ വാദം. എൻസിപി ഗോവ സം സ്ഥാന പ്രസിഡന്‍റും മുൻമന്ത്രിയുമായ ജോസ് ഫിലിപ്പ് ഡിസൂസയാണ് ഈ ആവശ്യമുന്നയിച്ചത്.

സംസ്ഥാന നേതൃയോഗവും തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നു തീരുമാനിച്ചിരുന്നു. പീതാംബരൻ മാസ്റ്ററെ പോലുള്ള നേതാക്കൾ ഇതിനോടു എതിർപ്പുമായി രംഗത്തെത്തിയെന്നും വിവരമുണ്ട്.

മഹാരാഷ്‌ട്ര കഴിഞ്ഞാൽ എൻസിപിക്കു സ്വാധീനമുളള ഗോവയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 ഇടത്ത് മത്സരിച്ചെങ്കിലും ഒരിടത്തെ ജയിക്കാനായുളളൂ. ജയിച്ച ചർച്ചിൽ അലിമാവോ ആകട്ടെ ബിജെപിക്കു പിന്തുണ നല്കിയെന്ന പ്രശ്നവും നിലവിലുണ്ട്. ഇതിനിടെ, ഗോവയിൽ ചർച്ചിൽ അലിമാവോയ്ക്കു പാർട്ടി ഹൈക്കമാൻഡ് ഷോക്കോസ് നോട്ടീസ് നൽകിയിട്ടുമുണ്ട്. അശ്ലീല സംഭാഷണക്കേസിൽ ജുഡീഷൽ അന്വേഷണം വൈകാതെ പൂർത്തിയാകുമെന്നിരിക്കെ അതുവരെ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന അഭിപ്രായമാണു കേരളത്തിൽനിന്നുള്ള ദേശീയ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്ററുടേതെന്നു പറയുന്നു. അതേസമയം, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ വിദേശത്താണ്. ഇദ്ദേഹം മടങ്ങിയെത്തുന്നതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. അതേസമയം, മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ അലയൊലികൾ തീരും വരെ മന്ത്രിസ്ഥാനം നല്കുന്ന കാര്യം സിപിഎമ്മും മുഖ്യമന്ത്രിയും നീട്ടിക്കൊണ്ടുപോകാനും സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.